ഫസൽ വധക്കേസ്: കോടതി വിധി സ്വാഗതാർഹം -പി. ജയരാജൻകണ്ണൂർ: തലശ്ശേരി ഫസല്‍ വധക്കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട ഹൈകോടതി വിധി സ്വാഗതം ചെയ്ത് സി.പി.എം സംസ്ഥാന സമിതിയംഗം പി. ജയരാജന്‍. വൈകിയാണ് നീതി എത്തിയതെന്നും അദ്ദേഹം പ്രതികരിച്ചു. സി.ബി.ഐ കൂട്ടിലിട്ട തത്തയായാണ് പ്രവര്‍ത്തിക്കുന്നത്. അതിൻെറ ഭാഗമായാണ് പുതിയ തെളിവുകള്‍ വന്നിട്ടും തുടരന്വേഷണം നടത്തി യഥാര്‍ഥ പ്രതികളായ ആര്‍.എസ്.എസുകാരെ ഉള്‍പ്പെടുത്താതിരിക്കാന്‍ ശ്രമിച്ചത്. ഹൈകോടതിയില്‍ രണ്ടര വര്‍ഷം മുമ്പാണ് ഫസലിൻെറ സഹോദരന്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ഹരജിയുമായി എത്തിയത്. ഇപ്പോള്‍ പ്രതി ചേര്‍ത്തിരിക്കുന്ന കാരായി രാജന്‍ അടക്കമുള്ളവരല്ല ഇത് നടത്തിയതെന്നും ആര്‍.എസ്.എസുകാരാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയത്. ഒന്നര വര്‍ഷത്തിന് ശേഷമാണ് കോടതി ഇത്തരത്തില്‍ വിധി പുറപ്പെടുവിച്ചിരിക്കുന്നതെന്നും ജയരാജന്‍ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.