അഹമ്മദ് കബീർ, ഷാരൂഖ് സലിം, എം.കെ. ഷാമിൽ
മുട്ടം: ഹഷീഷ് ഓയിൽ കടത്തിയ കേസിൽ പ്രതികൾക്ക് കഠിന തടവും പിഴയും. എറണാകുളം ചൂർണിക്കര സ്വദേശികളായ എലഞ്ഞികയിൽ വീട്ടിൽ അഹമ്മദ് കബീർ (31), കുന്നുംപുറത്ത് വീട്ടിൽ ഷാരൂഖ് സലിം (31), മനക്കപ്പറമ്പിൽ വീട്ടിൽ എം.കെ. ഷാമിൽ (32) എന്നിവർക്ക് അഞ്ചുവർഷം കഠിന തടവിനും 25,000 രൂപ പിഴയും വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ ഒരുവർഷം കൂടി കഠിന തടവ് അനുഭവിക്കണം. 2018 ജൂലൈ 25നാണ് കേസിനാസ്പദമായ സംഭവം. കുമളി എക്സൈസ് ചെക്ക് പോസ്റ്റിൽനിന്ന് 500 ഗ്രാം ഹഷീഷ് ഓയിൽ ഇവരിൽനിന്ന് പിടികൂടുകയായിരുന്നു.
തൊടുപുഴ എൻ.ഡി.പി.എസ് സ്പെഷൽ കോടതി ജഡ്ജ് കെ.എൻ. ഹരികുമാറാണ് ശിക്ഷ വിധിച്ചത്. കുമളി എക്സൈസ് ചെക്ക്പോസ്റ്റ് എക്സൈസ് ഇൻസ്പെക്ടർ ആയിരുന്ന അൽഫോൻസ് ജേക്കബും സംഘവുമാണ് ഹഷീഷ് പിടികൂടിയത്. പീരുമേട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ആയിരുന്ന എം.എൻ. ശിവപ്രസാദാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി എൻ.ഡി.പി.എസ് കോടതി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ബി. രാജേഷ് ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.