ഇഴഞ്ഞുനീങ്ങി ജൽജീവൻ മിഷൻ; നൽകിയത് 38,665 കണക്ഷനുകൾ മാത്രം, നൽകാനുള്ളത് 2,02,937 കുടിവെള്ള കണക്ഷനുകൾ

തൊടുപുഴ: ജില്ലയിൽ ഇഴഞ്ഞുനീങ്ങി ജൽജീവൻ മിഷൻ പദ്ധതികൾ. ജില്ല കലക്ടർ ഡോ. ദിനേശൻ ചെറുവാട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന ജൽജീവൻ മിഷൻ അവലോകന യോഗത്തിലെ കണക്കുകളിൽനിന്നാണ് ഇക്കാര്യം വ്യക്തമാകുന്നത്. വാട്ടര്‍ അതോറിറ്റി, ഭൂജല വകുപ്പ്, ജലനിധി എന്നിവയാണ് ജൽജീവന്‍ മിഷന്റെ നിര്‍വഹണ ഏജന്‍സികൾ. പദ്ധതിക്ക് കീഴിൽ ജില്ലയിൽ ഭരണാനുമതി ലഭിച്ചത് 2,41,602 കുടിവെള്ള കണക്ഷനുകൾക്കാണ്. ഇതിൽ കരാറുകാരെ ഏൽപിച്ച 2,12,838 കണക്ഷനുകളിൽ നിർമാണ പ്രവൃത്തികൾ പൂർത്തീകരിച്ചത് 38,665 കണക്ഷനുകൾ മാത്രമാണെന്നും കണക്കുകൾ പറയുന്നു.

ജലസേചന വകുപ്പ് തൊടുപുഴ ഡിവിഷന് കീഴില്‍ 25,509 കണക്ഷനുകള്‍ക്കാണ് ഭരണാനുമതി ലഭിച്ചത്. ഇതില്‍ 23579 കണക്ഷനുകള്‍ക്കുള്ള ജോലികള്‍ കരാറുകാരെ ഏൽപിച്ചതിൽ 13,859 കണക്ഷനുകള്‍ പൂര്‍ത്തിയായി. ഉടുമ്പന്നൂര്‍ പഞ്ചായത്തില്‍ ആറ് ടാങ്കുകളുടെ നിര്‍മാണം പുരോഗമിക്കുകയാണ്. ഇവിടെ പമ്പ് സെറ്റിന്റെ നിര്‍മാണം പൂര്‍ത്തീകരിക്കാനുണ്ട്. പൈനാവ് ഡിവിഷനില്‍ 28,381 കണക്ഷനുകള്‍ക്ക് അനുമതി ലഭിച്ചതിൽ 18,970 കണക്ഷനുകള്‍ക്കുള്ള ജോലികള്‍ കരാറുകാരെ ഏൽപിച്ചു. എന്നാൽ ഇതുവരെ 6761 കണക്ഷനുകളാണ് പൂര്‍ത്തീകരിച്ചത്.

ഉന്നതികളിൽ കുടിവെള്ളമെത്തിക്കാൻ നിർദേശം

ജില്ലയില്‍ കുടിവെള്ള ക്ഷാമം നേരിടുന്ന 44 ഉന്നതികളില്‍ കുടിവെള്ളമെത്തിക്കുന്നതിന് സത്വര നടപടി സ്വീകരിക്കാന്‍ ജില്ല കലക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട് നിര്‍ദേശം നല്‍കി. വാട്ടര്‍ അതോറിറ്റി, ജലനിധി, ഭൂജല വകുപ്പ് തുടങ്ങിയ വകുപ്പുകള്‍ക്കാണ് നിര്‍ദേശം നല്‍കിയത്. ജൽജീവന്‍ മിഷന്‍ മിഷന്‍ പദ്ധതികളുടെയും ജില്ലതല ജല ശുചിത്വ മിഷന്‍ പ്രവര്‍ത്തനങ്ങളുടെയും പുരോഗതി വിലയിരുത്തുന്നതിനായി ജില്ല കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ദേശം. കരിമണ്ണൂര്‍ പഞ്ചായത്തില്‍ 25 കുടുംബങ്ങള്‍ക്ക് കുടിവെള്ളം ലഭ്യമാക്കുന്നതിന് വനഭൂമിയിലൂടെ പൈപ്പ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് വനംവകുപ്പ് അനുമതി വേഗത്തിലാക്കാന്‍ ഡി.എഫ്.ഒക്ക് കലക്ടർ നിര്‍ദേശം നല്‍കി. ജില്ലതല ജല ശുചിത്വ മിഷന്‍ മെംബര്‍ സെക്രട്ടറി ടി.എന്‍. സജി, പൊതുമരാമത്ത് വകുപ്പ്, ജലനിധി, ഭൂജല വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കട്ടപ്പനയിൽ പൂർത്തിയാക്കിയത് 13,978 കണക്ഷനുകള്‍

കട്ടപ്പന ഡിവിഷനില്‍ 1,79,829 കണക്ഷനുകള്‍ക്കാണ് അനുമതി ലഭിച്ചത്. ഇതില്‍ 1,70,309 കണക്ഷനുകളുടെ ജോലികള്‍ കരാറുകാരെ ഏൽപിച്ചതിൽ 13,978 കണക്ഷനുകള്‍ മാത്രമാണ് പൂര്‍ത്തിയായത്. കട്ടപ്പന പ്രോജക്ട് ഡിവിഷൻ പരിധിയില്‍ 22 ജലശുദ്ധീകരണശാലകളുടെ പ്രവൃത്തികളാണുള്ളത്. ഇതില്‍ 3 എണ്ണം പൂര്‍ത്തിയായി. 13 എണ്ണം ടെന്‍ഡര്‍ നടപടികളിലാണ്.

ജലനിധിയുടെ കീഴില്‍ 3946 കണക്ഷനുകള്‍ക്കാണ് അനുമതി ലഭിച്ചത്. ഇതില്‍ 3602 കണക്ഷനുകള്‍ നല്‍കി. ഭൂജല വകുപ്പിനു കീഴില്‍ 3937 ഭരണാനുമതി ലഭിച്ചത്. ഇതില്‍ ആവശ്യമുള്ള 560 കണക്ഷനുകളില്‍ 485 എണ്ണം പൂര്‍ത്തിയായി.

Tags:    
News Summary - Jaljeevan Mission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.