ജില്ലയില്‍ 86 പേര്‍ക്ക് കൂടി കോവിഡ്

തൊടുപുഴ: ഇടുക്കി ജില്ലയില്‍ 86പേര്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 5.92 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 175പേർ കോവിഡ് രോഗമുക്തി നേടി. ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത മൂന്ന് കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. കേസുകള്‍ പഞ്ചായത്ത് തിരിച്ച്: അടിമാലി 3, ആലക്കോട് 2, അറക്കുളം 1, അയ്യപ്പൻകോവിൽ 1 , ബൈസൺവാലി 3, ചക്കുപള്ളം 2, ഇടവെട്ടി 2, ഇരട്ടയാർ 1, കഞ്ഞിക്കുഴി 2, കാമാക്ഷി 1, കാന്തല്ലൂർ 1, കരിമണ്ണൂർ 1, കരിങ്കുന്നം 1, കട്ടപ്പന 8, കോടിക്കുളം 4, കൊക്കയാർ 8, കൊന്നത്തടി 1, കുടയത്തൂർ 2, കുമാരമംഗലം 3, മാങ്കുളം 1, മരിയാപുരം 1, മുട്ടം 3, നെടുങ്കണ്ടം 4, പള്ളിവാസൽ 1, പാമ്പാടുംപാറ 1, പുറപ്പുഴ 1, രാജകുമാരി 1, ശാന്തൻപാറ 1, തൊടുപുഴ 9, വണ്ടന്മേട് 2, വണ്ണപ്പുറം 7, വാത്തിക്കുടി 1, വാഴത്തോപ്പ് 4, വെള്ളത്തൂവൽ 1, വെള്ളിയാമറ്റം 1. ഗതാഗതം നിരോധിച്ചു ഇടുക്കി: ചുരുളി -ആല്‍പ്പാറ- ഉമ്മന്‍ചാണ്ടി കോളനി- കഞ്ഞിക്കുഴി തെക്കെമല റോഡില്‍ ചെയ്‌നേജ് കലുങ്കിൻെറ പുനര്‍ നിര്‍മാണ പ്രവൃത്തി നടക്കുന്നതുകൊണ്ട് ഈ റോഡിലൂടെയുള്ള ഗതാഗതം 20 മുതല്‍ നിരോധിച്ചു. വാഹനങ്ങള്‍ കൊച്ചുചേലച്ചുവട് ആല്‍പ്പാറ വഴി തിരിഞ്ഞുപോകണമെന്ന് ഇടുക്കി പൊതുമരാമത്ത് നിരത്ത് ഉപവിഭാഗം അസി. എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ അറിയിച്ചു. ആനുകൂല്യങ്ങളില്ല; ധർണ സമരം നടത്തും തൊടുപുഴ: നിർമാണത്തൊഴിലാളികൾക്ക് സർക്കാർ ആനുകൂല്യം നൽകുന്നില്ലെന്നാരോപിച്ച് തിങ്കളാഴ്ച രാവിലെ 11ന് കെട്ടിട നിർമാണ തൊഴിലാളി കോൺഗ്രസിൻെറയും കേരള പ്രദേശ് കൺസ്ട്രക്ഷൻ ആർട്ടിസാൻസ് എംപ്ലോയീസ് കോൺഗ്രസിൻെറയും നേതൃത്വത്തിൽ ക്ഷേമനിധി ഓഫിസിന് മുന്നിൽ ധർണ സമരം നടത്തുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. തൊഴിലാളികൾക്ക് പെൻഷൻ കുടിശ്ശികയും ഇതര ആനുകൂല്യങ്ങളും മാസങ്ങളായി ക്ഷേമനിധിയിൽനിന്ന് അനുവദിച്ചിട്ടില്ല. ബോർഡിലെ അഴിമതിയും കെടുകാര്യസ്ഥതയും മൂലം നിർമാണ മേഖലയിലെ സെസ് പിരിവുപോലും കൃത്യമായി നടക്കുന്നില്ല. തൊഴിലാളികൾക്ക് ആനുകൂല്യം അനുവദിക്കാൻ ബോർഡിൻെറ കൈവശം ഉണ്ടാേകണ്ട കോടിക്കണക്കിന് രൂപ വകമാറ്റിയതായും ഇവർ ആരോപിച്ചു. ഇതുമൂലമുണ്ടായ പ്രതിസന്ധി പരിഹരിക്കാനും നടപടി ഉണ്ടാകുന്നില്ല. തൊഴിലാളികൾക്ക് കിട്ടേണ്ട കോവിഡ് കാല ആനുകൂല്യങ്ങളും ലഭ്യമാക്കാൻ അധികൃതർ തയാറാകുന്നില്ല. നിർമാണ സാമഗ്രികളുടെ വിലവർധന മൂലം തൊഴിൽ മേഖലയിൽ ജോലി നഷ്ടപ്പെട്ട തൊഴിലാളികൾ പട്ടിണിയിലേക്ക് കൂപ്പുകുത്തുന്ന സാഹചര്യമാണ്. പെൻഷൻകാരുടെ മസ്റ്ററിങ് ഉടൻ പുനരാരംഭിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. വാർത്തസമ്മേളനത്തിൽ ഭാരവാഹികളായ ശശികല രാജു, പി.വി. അച്ചാമ്മ, ജാഫർഖാൻ മുഹമ്മദ്, ടോമി പാലക്കൻ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.