കഞ്ചാവ് കേസിൽ കഠിനതടവും പിഴയും

മുട്ടം: കഞ്ചാവ് കടത്തിയ കേസിൽ ഈരാറ്റുപേട്ട പൂഞ്ഞാർ ചോലത്തടം മുതലക്കുഴി വീട്ടിൽ ആൽബിന് (30) നാലുവർഷം കഠിന തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ. പിഴയടച്ചില്ലെങ്കിൽ ഒരുവർഷംകൂടി തടവ് അനുഭവിക്കണം. തൊടുപുഴ എൻ.ഡി.പി.എസ് ജഡ്ജി ജി. അനിലാണ് ശിക്ഷ വിധിച്ചത്. 2018 ജൂൺ 12നാണ് കേസിനാസ്പദമായ സംഭവം. തലപ്പലം ആറാം മൈലിൽനിന്ന് കഞ്ചാവ് കടത്തുന്നതിനിടെ ഈരാറ്റുപേട്ട പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ബി. രാജേഷ് ഹാജരായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.