പീരുമേട്: മേഖലയിൽ സെപ്ലെകോയുടെ . മാവേലി സ്റ്റോർ ഇല്ലാത്ത മേഖലകളിലാണ് മൊബൈൽ മാവേലി എത്തിയിരുന്നത്. മുൻകൂട്ടി തയാറാക്കിയ ഷെഡ്യൂൾ പ്രകാരമാണ് വാഹനം സർവിസ് നടത്തേണ്ടത്. എന്നാൽ, ഡിസംബറിൽ പീരുമേട് മേഖലയിൽ വാഹനം എത്തിയിട്ടില്ല. സെപ്ലെകോയുടെ കുട്ടിക്കാനത്തെ ഓഫിസ് കേന്ദ്രീകരിച്ചാണ് വാഹനം ഓടുന്നത്. ഒരു സ്ഥിരം ജീവനക്കാരനും രണ്ട് താൽക്കാലിക ജീവനക്കാരുമാണ് വാഹനത്തിലുള്ളത്. ഷെഡ്യൂൾ റൂട്ട് മാറ്റി ജീവനക്കാരുടെ താൽപര്യപ്രകാരം വാഹനം സർവിസ് നടത്തുന്നതായും ആരോപണമുണ്ട്. ഗാർഹിക ഉപഭോക്താക്കൾക്ക് പ്രയോജനം ലഭിക്കാതിരിക്കുമ്പോഴും ചില ഹോട്ടലുകളിൽ സാധനങ്ങൾ എത്തിച്ചു നൽകുന്നതായും പരാതി ഉയർന്നിരുന്നു. അവശ്യസാധനങ്ങളുടെ വില ഉയർന്നു നിൽക്കുമ്പോൾ മിതമായ വിലയ്ക്ക് സാധനങ്ങൾ ലഭിച്ചിരുന്ന മൊബൈൽ മാവേലിയുടെ പ്രവർത്തനം കാര്യക്ഷമമല്ലാത്തത് ഉപഭോക്താക്കൾക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.