മഴക്കാലപൂർവ ശുചീകരണം പാളി; രോഗഭീതിയിൽ മലയോരം

അടിമാലി: മഴക്കാലപൂർവ ശുചീകരണം പാളിയതോടെ വഴിയോരങ്ങളിൽ മാലിന്യം നിറഞ്ഞു. മണ്ണും മാലിന്യവും അടിഞ്ഞ് ജലാശയങ്ങളും നികന്നു. മഴ പെയ്താൽ തോടുകൾ കരകവിഞ്ഞ് വെള്ളം പരിസരത്തെ വീടുകളിലേക്ക് കയറുന്ന അവസ്ഥയാണ്. ഈയിടെ പെയ്ത ചെറിയ മഴകളിലും ഒട്ടേറെ വീടുകളിൽ വെള്ളം കയറി. പ്രഖ്യാപിച്ച പദ്ധതികൾ നടപ്പാക്കാതെ പേരിനു മാത്രമായി ശുചീകരണം നടത്തുകയായിരുന്നു എന്നാണ് ആക്ഷേപം. ഇതോടെ പല പ്രദേശങ്ങളും രോഗഭീതിയിലാണ്. അടിമാലി, കൊന്നത്തടി, വെള്ളത്തൂവൽ, രാജാക്കാട്, രാജകുമാരി, ബൈസൺവാലി, വാത്തിക്കുടി പഞ്ചായത്തുകളിലാണ് മഴക്കാല ശുചീകരണം പാളിയത്. ജനകീയ പങ്കാളിത്തത്തോടെ ശുചീകരണ കാമ്പയിൻ സംഘടിപ്പിക്കാനായിരുന്നു‍ പദ്ധതിയെങ്കിലും എങ്ങും നടപ്പായില്ല. തൊഴിലുറപ്പ്, കുടുംബശ്രീ, ശുചിത്വമിഷൻ വിഭാഗങ്ങൾക്ക് പുറമെ വിദ്യാർഥികൾ മുതൽ സന്നദ്ധപ്രവർത്തകർ ഉൾപ്പെടെ ഭാഗമാകുമെന്നായിരുന്നു അറിയിപ്പ്. മഴക്കാലപൂർവ ശുചീകരണം പാളിയതോടെ മലയോരത്തെ പല പഞ്ചായത്തുകളിലും വയറിളക്കം, ഛർദി, പകർച്ചപ്പനി എന്നിവ പടരുന്ന സാഹചര്യമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.