കാറ്റിലും മഴയിലും ഒടിഞ്ഞു വീണ വാഴകൾ
മുട്ടം: കാറ്റിലും മഴയിലും വാഴ കൃഷിനശിച്ചു. മുട്ടം സ്വദേശികളായ ബേബി ജോസഫ് വണ്ടനാനിക്കൽ, പുത്തൻപുര വീട്ടിൽ തങ്കച്ചൻ എന്നിവരുടെ 200ഓളം വരുന്ന വാഴ കൃഷിയാണ് ഒടിഞ്ഞുവീണത്. ശനിയാഴ്ച വൈകീട്ട് ആറിനായിരുന്നു സംഭവം. വൈകീട്ട് ആറു മുതൽ രാത്രി എട്ടുവരെ ശക്തമായ മഴയാണ് മുട്ടം പ്രദേശത്ത് പെയ്തത്.
രണ്ടു മാസത്തിനകം വിളവെടുക്കാൻ കഴിയുന്നതാണ് ഒടിഞ്ഞു വീണ വാഴകൾ. ആയിരക്കണക്കിന് രൂപയുടെ നഷ്ടമാണ് ഇവർക്കുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.