ലിനിൽകുമാർ
പനങ്ങാട്: കൊലപാതകശ്രമ കേസിൽ ഒളിവിൽ പോയ പ്രതി പനങ്ങാട് കിഴപ്പിളളിൽ വീട്ടിൽ ലിനിൽ കുമാറിനെ (47) പനങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ 17ന് വൈകിട്ട് പനങ്ങാട് അരിയശ്ശേരി വീട്ടിൽ ജിത്തുനെ (സനിത്ത് -34) കത്തിക്ക് കുത്തി ഗുരുതരമായി പരിക്കേൽപ്പിച്ച കേസിലാണ് അറസ്റ്റ്.
സംഭവ ദിവസം പകൽ ലിനിൽ കുമാറിന്റെ മകനും കൂട്ടുകാരുമായി വീടിന് സമീപത്തെ റോഡിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ ബോൾ സനിത്തിന്റെ മാതാവിന്റെ ദേഹത്ത് കൊണ്ടതിനെച്ചൊല്ലി വാക്കുതർക്കമായി. അന്നേ ദിവസം രാത്രി ഏഴോടെ ലിനിലും സനിത്തുമായി വീണ്ടും തർക്കമായി. ഇതിനിടെ പ്രതി കരുതിയിരുന്ന കത്തിയെടുത്ത് സനിത്തിനെ കുത്തി. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ കൊല്ലം കുണ്ടറയിലെ ലോഡ്ജിൽ നിന്നാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.