കൊച്ചി: സിൽവർലൈൻ പദ്ധതിയുടെ ഭാഗമായ സാമൂഹികാഘാത പഠന സർവേ നിർത്തിയെന്ന് സർക്കാർ ഹൈകോടതിയിൽ. പുതിയ വിജ്ഞാപനമുണ്ടാകുന്നതുവരെ സർവേ സംബന്ധിച്ച തുടർനടപടി ഉണ്ടാകില്ല. സിൽവർലൈൻ പദ്ധതിക്കായി സർവേ നടത്തുന്നതും കെ-റെയിൽ എന്നെഴുതിയ കല്ലുകൾ സ്ഥാപിക്കുന്നതും ചോദ്യംചെയ്ത് സമർപ്പിച്ച ഹരജികളിലാണ് സർക്കാറിന്‍റെ വിശദീകരണം. സർവേ നടത്താനുള്ള വിജ്ഞാപനത്തിന്റെ കാലാവധി അവസാനിച്ചിരിക്കുകയാണ്. പദ്ധതിയുടെ ഡി.പി.ആറിനോ സാമൂഹികാഘാത പഠനത്തിനോ ഇതുവരെ അനുമതി നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർ ആവർത്തിച്ചു. ഇക്കാര്യം രേഖപ്പെടുത്തിയ കോടതി ഹരജികൾ ആഗസ്റ്റ് 28ന് വീണ്ടും പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.