കൊച്ചി: സ്വതന്ത്ര്യ കലാസാഹിത്യ പ്രവർത്തകരുടെ സംസ്ഥാനതല സംഘടനയായ മലയാള കാവ്യസാഹിതിയുടെ ആജീവാനന്ത അംഗങ്ങൾക്കായി ഏർപ്പെടുത്തിയ സാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 2019ജനുവരി മുതൽ 2021 ഡിസംബർ വരെ പ്രസിദ്ധീകരിച്ച കഥ, കവിത, ബാലസാഹിത്യം (കഥ, കവിത) എന്നീ വിഭാഗങ്ങളിൽനിന്ന് ഏറ്റവും മികച്ച നാല് സമാഹാരങ്ങൾക്കാണ് പുരസ്കാരം നൽകുന്നത്. നാലപ്പാടം പത്മനാഭൻ, സിപ്പി പള്ളിപ്പുറം, ഡോ. അംബിക എ.നായർ എന്നിവരടങ്ങിയ സമിതിയാണ് ജേതാക്കളെ തീരുമാനിച്ചത്. കഥാസമാഹാരം-ശ്രീദേവി സുനിൽ, (അലങ്കാരങ്ങൾപ്പുറം), കവിത സമാഹാരം-കെ.കെ. ഗണപതി നമ്പൂതിരിപ്പാട് (കവനകലാ സഞ്ചിക, മരണാനന്തരം), ബാലസാഹിത്യം -കഥ സുധാചന്ദ്രൻ (സ്നേഹകുപ്പായം), കവിത- ഹരീഷ് ആർ.നമ്പൂതിരിപ്പാട് (അമ്മ ചിറക്) എന്നിവർക്കാണ് പുരസ്കാരങ്ങൾ ലഭിച്ചത്. പുരസ്കാരങ്ങൾ സെപ്റ്റംബർ മൂന്ന്,നാല് തീയതികളിൽ ആലുവ വൈ.എം.സി.എയിൽ നടക്കുന്ന സംസ്ഥാന വാർഷിക യോഗത്തിൽ സമ്മാനിക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി സുഷമ ശിവരാമൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.