ചെങ്ങന്നൂർ: കുട്ടമ്പേരൂർ ആറ്റിൽ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ സ്കൂൾ വിദ്യാർഥി മുങ്ങി മരിച്ചു. മാന്നാർ ഗ്രാമപഞ്ചായത്ത് 12ാം വാർഡിൽ കുട്ടമ്പേരൂർ സൂര്യോദയം വീട്ടിൽ കാർത്തികേയന്റെ മകൻ കെ. സൂരജാണ് (15) മരിച്ചത്. കുട്ടമ്പേരൂർ എസ്.കെ.വി ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ്. വെള്ളിയാഴ്ച ഉച്ചക്ക് 12.30ഓടെയാണ് സംഭവം. രാവിലെ സ്കൂളിൽ സ്റ്റുഡന്‍റ് പൊലീസ് കാഡറ്റ് ഫിസിക്കൽ സെലക്ഷൻ ക്യാമ്പിൽ പങ്കെടുത്ത ശേഷം കൂട്ടുകാരോടൊപ്പം എണ്ണയ്ക്കാട് മണ്ണാമുക്കത്ത് കടവിൽ കുളിക്കാൻ ഇറങ്ങിയതാണ്. കാൽവഴുതി ഒഴുക്കിൽപെട്ടതിനെ തുടർന്ന് കൂട്ടുകാരുടെ നിലവിളി കേട്ട പരിസരവാസികൾ വിദ്യാർഥിയെ മുങ്ങിയെടുത്ത് പരുമലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: സുനിത. സഹോദരി: സൂര്യ. മൃതദേഹം ശനിയാഴ്ച ചെങ്ങന്നൂർ ജില്ല ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ സംസ്കരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.