ആറന്മുള: മൂകരും ബധിരരുമായ ദമ്പതികൾക്കും നാലു വയസ്സുള്ള മകൾക്കും പൊള്ളലേറ്റ സംഭവത്തിൽ ചികിത്സയിലിരുന്ന മകൾ മരിച്ചതിന് പിന്നാലെ അമ്മയും മരിച്ചു. ആറന്മുള പടിഞ്ഞാറെ മേലേടത്ത് അരുണിന്റെ ഭാര്യ ശ്യാമയാണ് (28) ശനിയാഴ്ച തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. 75 ശതമാനം പൊള്ളലേറ്റതിനെത്തുടർന്ന് ശ്യാമ വെന്റിലേറ്ററിലായിരുന്നു. ഇവരുടെ മകൾ ആദിശ്രീ വെള്ളിയാഴ്ചയാണ് മരിച്ചത്. ശ്യാമയുടെ സംസ്കാരം ഞായറാഴ്ച തിരുവനന്തപുരം കുടപ്പനക്കുന്നിലെ വീട്ടുവളപ്പിൽ നടക്കും. ഞായറാഴ്ച രാവിലെ ഇൻക്വസ്റ്റ് തയാറാക്കിയശേഷം ഉച്ചയോടെ മൃതദേഹം വിട്ടുനൽകുമെന്ന് പൊലീസ് അറിയിച്ചു. വെള്ളിയാഴ്ച മരിച്ച ആദിശ്രീയുടെ സംസ്കാരം ശനിയാഴ്ച തിരുവനന്തപുരത്ത് അമ്മ ശ്യാമയുടെ വീട്ടുവളപ്പിൽ നടത്തി. ഈ മാസം ആറാം തീയതി പുലർച്ചെയാണ് ശ്യാമയെയും ആദിശ്രീയെയും ആറന്മുളയിലെ വീട്ടിനുള്ളിൽ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. മുറിയുടെ വാതിൽ ചവിട്ടിത്തുറന്ന് ഇവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അരുണിനും പൊള്ളലേറ്റിരുന്നു. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ശ്യാമയുടെ പിതാവ് മോഹനൻ നായർ പൊലീസിന് നൽകിയ പരാതിയിൽ അന്വേഷണം നടക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.