മുത്തശ്ശി വഴക്ക് പറഞ്ഞതിന് വീടുവിട്ടിറങ്ങി; മണിക്കൂറുകൾക്കൊടുവിൽ കുട്ടിയെ കണ്ടെത്തി

മാരാരിക്കുളം: മഴയത്ത് കളിച്ചതിന് മുത്തശ്ശി വഴക്ക് പറഞ്ഞപ്പോള്‍ വീടുവിട്ടിറങ്ങിയ 12 വയസ്സുകാരനെ ഹരിപ്പാട് കണ്ടെത്തി. കഞ്ഞിക്കുഴി സ്വദേശിയായ ബാലനാണ് മണിക്കൂറുകളോളം രക്ഷിതാക്കളെയും നാട്ടുകാരെയും പൊലീസിനെയും മുള്‍മുനയില്‍ നിര്‍ത്തിയത്.

ശനിയാഴ്ച ഉച്ചക്ക് രണ്ടിനാണ് കുട്ടി വീട് വിട്ടിറങ്ങിയത്. പരിഭ്രാന്തരായ വീട്ടുകാരും ബന്ധുക്കളും രണ്ട് മണിക്കൂറോളം പരിസരപ്രദേശങ്ങളില്‍ തിരക്കി.

കാണാതായപ്പോള്‍ വിവരം പൊലീസിനെ അറിയിച്ച് തിരച്ചല്‍ തുടങ്ങി. തിരച്ചലിന് പൊതുജനങ്ങളുടെ സഹായവും തേടി. മാരാരിക്കുളം ഇന്‍സ്‌പെക്ടര്‍ എസ്. രാജേഷ് കുട്ടിയുടെ ചിത്രം ഉപയോഗിച്ച് പുറത്തിറക്കിയ ശബ്ദ സന്ദേശം എല്ലായിടത്തും പ്രചരിച്ചു.

വിവിധ പൊലീസ് സ്‌റ്റേഷനുകളിലേക്ക് സന്ദേശവും നല്‍കി. ഇതിനിടയിലാണ് വൈകുന്നേരം ആറിന് കുട്ടിയെ ഹരിപ്പാട് പൊലീസ് പിടികൂടിയത്. ദേശീയപാതയിലൂടെ നടന്നുവന്ന കുട്ടി കഞ്ഞിക്കുഴിയില്‍നിന്ന് ഒരു സൈക്കിള്‍ എടുത്ത് അമ്മയുടെ നാടായ ഹരിപ്പാട്ടേക്ക് പോവുകയായിരുന്നു.

ദേശീയപാതയോരത്ത് പൂട്ടാതെ വെച്ചിരുന്ന സൈക്കിളാണ് കുട്ടി എടുത്തത്. കഞ്ഞിക്കുഴി പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം. സന്തോഷ്‌കുമാറിൻെറ നേതൃത്വത്തില്‍ രക്ഷകര്‍ത്താക്കള്‍ ഹരിപ്പാട് പൊലീസ് സ്‌റ്റേഷനില്‍ എത്തി കുട്ടിയെ ഏറ്റുവാങ്ങി.

Tags:    
News Summary - The missing child was found within hours

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.