ആലപ്പുഴ: കൈനകരി പഞ്ചായത്തിലെ ബേക്കറി പാലം ഗതാഗത യോഗ്യമാക്കി തുറന്നുകൊടുത്തതോടെ യാഥാർഥ്യമായത് പ്രദേശവാസികളുടെ ദീര്‍ഘകാല സ്വപ്നം. ദീര്‍ഘകാല ആവശ്യമായ ഈ പാലം പ്രദേശത്തിെൻറ സമഗ്ര വികസനത്തിനും പുരോഗതിക്കും വിനോദസഞ്ചാര മേഖലയുടെ വളര്‍ച്ചക്കും വഴിയൊരുക്കും. പഞ്ചായത്തിലെ നാല്, ആറ്, എട്ട്, വാര്‍ഡുകളില്‍ താമസിക്കുന്ന ഏഴായിരത്തോളം ആളുകള്‍ക്കാണ് പ്രധാനമായും പാലം കൊണ്ട് പ്രയോജനം ലഭിക്കുക.
80 ലക്ഷം ചെലവില്‍ നിര്‍മിച്ച പാലത്തിെൻറ ഉദ്ഘാടനം കഴിഞ്ഞ ദിവസം പൊതുമരാമത്ത്-രജിസ്ട്രേഷന് മന്ത്രി ജി. സുധാകരന് നിര്‍വഹിച്ചു.
ആംബുലന്‍സിന് പോകാനുള്ള വീതിയിലാണ് പാലം. പഴയ പാലം പൊളിഞ്ഞ് പോയതിനുശേഷം പുതിയ പാലം ഉദ്ഘാടനം ചെയ്യുന്നത് വരെയുള്ള കാലയളവില്‍ ജനങ്ങള്‍ക്ക് മറുകര കടക്കാൻ ഗ്രാമപഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് കടത്തുവള്ളം ഏര്‍പ്പെടുത്തിയിരുന്നു. പമ്പയാറിന് കുറുകെ നിര്‍മിക്കുന്ന മുണ്ടക്കല്‍ പാലത്തിെൻറ നിര്‍മാണം കൂടി പൂര്‍ത്തിയാകുന്നതോടെ കൂടുതല്‍ സൗകര്യം പ്രദേശവാസികള്‍ക്ക് ലഭ്യമാകുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷീല സജീവ് പറഞ്ഞു.
ഹൗസ്ബോട്ട് ഉള്‍പ്പെടെ കടന്ന് പോകുന്നതിനായി ആവശ്യമുള്ളത്ര ഉയരത്തിലാണ് പാലം നിര്‍മിച്ചത്. പഞ്ചായത്തിലെ വിവിധ പദ്ധതികളുടെ ഭാഗമായി നിലവില്‍ 22.7 കോടിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.