ചെങ്ങന്നൂർ: വിലകുറഞ്ഞ ഗൃഹോപകരണങ്ങൾ നൽകി ചെങ്ങന്നൂരിൽ ഗൃഹനാഥനെ വഞ്ചിച്ചു. തിരുവൻവണ്ടൂർ സ്വദേശിയായ ഐരാണിത്തറയിൽ വീട്ടിൽ ഫിലിപ്പോസിെൻറ പക്കൽനിന്ന് 19,000 രൂപ വിദഗ്ധമായാണ് തട്ടിപ്പുസംഘം കൈക്കലാക്കിയത്. ഗ്യാസ് സ്റ്റൗ, ഇൻഡക്ഷൻ കുക്കർ, മിക്സി, കൂളർ എന്നീ ഇലക്ട്രിക്കൽ ഉപകരണങ്ങൾ ഓരോന്നുവീതമാണ് ഫിലിപ്പോസിന് നൽകിയത്.
ഇതിന് 19,000 രൂപ വേണമെന്നും സഹകരണ ബാങ്ക് വഴി 14,000 രൂപയുടെ ഓഫർ ലഭിക്കുമെന്നും വാഗ്ദാനം നൽകി. ഇതിന് ആധാർ കാർഡ് വേണമെന്ന് ആവശ്യപ്പെട്ടു.
സംഘാംഗങ്ങളിലൊരാളെ ഇവിടെ നിർത്തിയശേഷം മറ്റ് രണ്ടുപേർ സ്ഥലംവിട്ടു. വീട്ടിനുള്ളിൽനിന്ന് ഫിലിപ് പുറത്തേക്ക് എത്തിയപ്പോഴേക്കും മെറ്റയാളും അപ്രത്യക്ഷനായി.
നീല കാറിൽ യൂനിഫോമിലാണ് മൂവർ സംഘം എത്തിയതെന്ന് പറയുന്നു. 10,000 രൂപയുടെപോലും മൂല്യമില്ലാത്ത സാധനങ്ങളാണ് തനിക്ക് ലഭിച്ചതെന്ന് പിന്നീടാണ് മനസ്സിലായത്. ചെങ്ങന്നൂർ പൊലീസിൽ പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.