ചെങ്ങന്നൂർ: നദീപുനരുജ്ജീവനവും സാംസ്കാരിക രംഗവുമടക്കം ചെങ്ങന്നൂരിൻെറ വിവിധ മേഖലകൾക്ക് സംസ്ഥാന ബജറ്റിലിടം ലഭിച്ചതായി മന്ത്രി സജി ചെറിയാൻ അറിയിച്ചു. പതിറ്റാണ്ടുകൾക്കുമുമ്പ് ഒഴുക്ക് നിലച്ച ഉത്തരപ്പള്ളിയാറിൻെറ പുനരുജ്ജീവനത്തിന് പ്രഥമ പരിഗണന നൽകിയിട്ടുണ്ട്. വരട്ടാർ പുനരുജ്ജീവനത്തിൻെറ രണ്ടാം ഘട്ടത്തോടൊപ്പംതന്നെ, വെണ്മണി, ആലാ, പുലിയൂർ പഞ്ചായത്തുകളെ ജലസമൃദ്ധമാക്കിയിരുന്ന ഉത്തരപ്പള്ളിയാറിൻെറ വീണ്ടെടുപ്പും യാഥാർഥ്യമാകും. ഈ പ്രദേശങ്ങളിലെ കാർഷികരംഗത്തിനും പദ്ധതി കുതിപ്പേകും. ചെങ്ങന്നൂരിൻെറ വികസന പ്രവർത്തനങ്ങൾക്ക് 400 കോടി രൂപയുടെ പദ്ധതികൾക്ക് ഭരണാനുമതി ലഭിച്ചതായി മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.