അമ്പലപ്പുഴ: മണ്ഡലത്തിൽ പഞ്ചായത്തുകളുടെ അധീനതയിലെ 22 ഗ്രാമീണ റോഡുകളുടെ നിർമാണത്തിന് 25 കോടിയുടെ ഭരണാനുമതി ലഭിച്ചതായി എച്ച്. സലാം എം.എൽ.എ അറിയിച്ചു. കാൽനട പോലും ദുഷ്കരമായ റോഡുകളാണ് പഞ്ചായത്തുകളിൽനിന്ന് ഏറ്റെടുത്ത് നിർമാണം നടത്തുന്നത്. ഇവയിൽ ഭൂരിപക്ഷം റോഡുകളും ബി.എം ബി.സി നിലവാരത്തിലും ചിലത് ടൈൽ പാകിയുമാണ് നിർമിക്കുന്നതെന്നും എം.എൽ.എ പറഞ്ഞു. സംസ്ഥാന സർക്കാർ ബജറ്റിൽ ഉൾപ്പെടുത്തി പൊതുമരാമത്ത് ഫണ്ട് ഉപയോഗിച്ചാണ് നിർമാണം. അമ്പലപ്പുഴ ക്ഷേത്രം-നടപ്പന്തൽ റോഡ്, സെന്‍റ് അലോഷ്യസ് സ്കൂൾ-ബീച്ച് റോഡ്, പുതുമന ക്ഷേത്രം റോഡ്, മണ്ണെണ്ണമുക്ക് –ഖാദിരിയ്യ മസ്ജിദ് റോഡ്, ചേതന ലാബ്-പ്ലാക്കുടി ലൈൻ റോഡ്, എ.കെ.ഡി.എസ് കരയോഗം സൗത്ത് റോഡ്, സി.എം.എസ് കോമ്പൗണ്ട്-തലക്കെട്ട് റോഡ്, ഗുരുകുലം-പന്നിമുക്കം റോഡ്, പഴയനടക്കാവ്-ഇരുമ്പനം റോഡ്, തച്ചുംതറ-കുന്നാംതറ റോഡ്, അപ്പാത്തിക്കരി ആമയിട-കൊച്ചുവീട് റോഡ്, ഗാന്ധിവിലാസം പാലം-നൂറ്റിയമ്പതിൽ റോഡ്, വാഴേപ്പറമ്പ്-പുതുപറമ്പ് ബ്രിഡ്ജ് റോഡ്, മാളിയേക്കൽ-മാമ്പല-പഴയനടക്കാവ് റോഡ്, ഒഴുവത്തറ-നാല്പത്തിയഞ്ചിൽ റോഡ്, ഫാത്തിമ റോഡ്, മഹിള റോഡ്, അട്ടിയിൽ-പുത്തൻപറമ്പ് റോഡ്, അപ്പയ്ക്കൽ റോഡ്, യു.കെ.ഡി. വിദ്യാലയം റോഡ്, പുതുശ്ശേരിമഠം റോഡ്, സൊസൈറ്റി പാലം-അൻപതിൽചിറ റോഡുകളാണ് നിർമിക്കുക. സാങ്കേതികാനുമതി ലഭിച്ചാലുടൻ ടെൻഡർ ചെയ്ത് നിർമാണ പ്രവൃത്തികൾ ആരംഭിക്കുമെന്നും എച്ച്. സലാം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.