സഞ്ചാരികൾ ഉള്ളതിനാൽ ഹൗസ്ബോട്ടുകൾ പിടിച്ചുകെട്ടിയില്ല ആലപ്പുഴ: കോവിഡ് ഇളവിന് പിന്നാലെ സഞ്ചാരികൾ ഒഴുകിയെത്തിയതോടെ പുന്നമടയിൽ സംഘർഷവും വാക്കേറ്റവും. അനധികൃതമായി ഓടുന്ന ഹൗസ്ബോട്ടുകൾ തുറമുഖവകുപ്പ് പിടിച്ചുകെട്ടുന്ന നടപടി പുരോഗമിക്കുന്നതിനിടെയാണ് സംഘർഷമുണ്ടായത്. പൊലീസ് എത്തിയാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്. തുറമുഖ വകുപ്പ് അനധികൃതമായി കണ്ടെത്തിയ 11 ഹൗസ്ബോട്ടുകൾക്കും ഒരു ശിക്കാരവള്ളത്തിനും കാരണം കാണിക്കൽ നോട്ടീസ് നൽകി. സഞ്ചാരികൾ ഉള്ളതിനാൽ ഹൗസ്ബോട്ടുകൾ പിടിച്ചുകെട്ടിയില്ല. തിങ്കളാഴ്ച ആര്യാട് തുറമുഖ വകുപ്പിന്റെ യാർഡിൽ എത്തിക്കണമെന്നാണ് നിർദേശം. ഞായറാഴ്ച രാവിലെയാണ് സംഭവങ്ങൾക്ക് തുടക്കം. രേഖകളില്ലാതെ ഓടുന്ന ഹൗസ്ബോട്ടുകൾ പിടികൂടാൻ തുറമുഖവകുപ്പ് ഉദ്യോഗസ്ഥർ എത്തിയതോടെ ഒരുവിഭാഗത്തെ ഒഴിവാക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് സംഘർഷവും വാക്കേറ്റവുമുണ്ടായത്. തുടർന്ന് പൊലീസ് ഇടപെട്ടാണ് തുറമുഖ വകുപ്പ് ഉദ്യോഗസ്ഥർക്ക് ഹൗസ്ബോട്ട് പരിശോധിക്കാനുള്ള അവസരമൊരുക്കിയത്. ഇത് തടയാൻ ചിലരെത്തിയതാണ് സംഘർഷത്തിന് ഇടയാക്കിയത്. കോവിഡ് വ്യാപനത്തിൽ രണ്ടുവർഷമായി പൂട്ടുവീണ മേഖല ഉണരുന്നതിനിടെയാണ് സംഘർഷം. ഇത് ടൂറിസം മേഖലക്ക് കനത്ത തിരിച്ചടിയാകുമെന്ന് ആശങ്കയുണ്ട്. സഞ്ചാരികൾക്ക് അനിഷ്ടമുണ്ടാകുന്നവർക്കെതിരെ ശക്തമായ നടപടി വേണമെന്നാണ് ഒരുവിഭാഗത്തിന്‍റെ ആവശ്യം. lead2 32 പേര്‍ക്ക് കോവിഡ്; 14 രോഗമുക്തർ ആലപ്പുഴ: ജില്ലയില്‍ 32 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 30 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം. രണ്ട് പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 14 പേര്‍ രോഗമുക്തരായി. നിലവില്‍ 236 പേര്‍ ചികിത്സയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.