ചെങ്ങന്നൂർ: ദീർഘകാലമായുള്ള ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളെല്ലാം ചെങ്ങന്നൂർ നിയോജകമണ്ഡലത്തിൽ പൂർത്തീകരണത്തിൻെറ ഘട്ടത്തിലാണെന്നും സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങളാണ് ആറു വർഷമായി യാഥാർഥ്യമാകുന്നതെന്നും എൽ.ഡി.എഫ് നിയോജകമണ്ഡലം നേതാക്കൾ. മന്ത്രി സജി ചെറിയാൻെറ നേതൃത്വത്തിൽ 2000 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് നടത്തുന്നത്. നാടിൻെറ വികസനം ലക്ഷ്യമാക്കി കോടികൾ അനുവദിച്ച പദ്ധതികൾ ഇല്ലാതാക്കാൻ ശ്രമിക്കുന്ന മാനസികാവസ്ഥയാണ് ചെങ്ങന്നൂരിലെ പ്രതിപക്ഷ രാഷ്ട്രീയ നേതൃത്വങ്ങൾക്ക്. ഗതാഗതക്കുരുക്കിന് പരിഹാരമായി സർക്കാർ അനുമതിയും ഫണ്ടും ലഭിച്ച ചെങ്ങന്നൂർ ബൈപാസ് റിങ്ങ് റോഡുകൾക്ക് തടയിടുവാൻ ശ്രമത്തിലാണിവർ. കെ റെയിൽ സിൽവർ ലൈൻ പദ്ധതിക്കെതിരെ മുളക്കുഴയിൽ യു.ഡി.എഫ്-ബി.ജെ.പി നടപ്പാക്കുന്നതും ഇതുതന്നെ. എം.പി.യുടെ നേതൃത്വത്തിലാണ് വികസന വിരുദ്ധ നിലപാടെന്നും എം. ശശികുമാർ, എം.എച്ച്. റഷീദ്, ജി. ഹരികുമാർ, ഉമ്മൻ ആലുംമൂട്ടിൽ, ഗിരീഷ് ഇലഞ്ഞിമേൽ എന്നിവർ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.