ശുചിത്വ പരിശോധനകൾ പ്രഹസനമെന്ന്

തുടർപരിശോധന ഉണ്ടാകാറില്ല അരൂർ: ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ ശുചിത്വ പരിശോധന റെയ്ഡുകൾ പ്രഹസനമെന്ന് ആക്ഷേപം. മുമ്പ് അരൂർ മേഖലയിൽ നടത്തിയ റെയ്ഡിൽ വൃത്തിഹീനമായ അന്തരീക്ഷത്തിൽ സ്ഥാപനം നടത്തുന്നവരെ താക്കീത് ചെയ്തിരുന്നു. എന്നാൽ, ഈ സ്ഥാപനങ്ങൾ ഇപ്പോൾ പ്രവർത്തിക്കുന്നത് ശുചിത്വത്തോടെയാണോയെന്ന് പരിശോധിക്കാൻ നടപടിയുണ്ടാകുന്നില്ലെന്നാണ് ആക്ഷേപം. അതിനിടെ വെള്ളിയാഴ്ച മേഖലയിൽ പുതിയ സ്ഥാപനങ്ങളിൽ പരിശോധന നടത്തി. അരൂർ കുടുംബാരോഗ്യകേന്ദ്രത്തിന്റെ നേതൃത്വത്തിൽ 11 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. ഹോട്ടൽ, ബേക്കറി, കള്ളുഷാപ്പ് തുടങ്ങിയവ പരിശോധിച്ചു. വൃത്തിഹീനമായ സാഹചര്യത്തിൽ പാചകം ചെയ്യുന്നതും പഞ്ചായത്ത്‌ ലൈസൻസ്, ആരോഗ്യകാർഡ്, കുടിവെള്ള പരിശോധന റിപ്പോർട്ട്‌ എന്നിവ ഇല്ലാത്തതുമായ സ്ഥാപനങ്ങൾ കണ്ടെത്തി നോട്ടീസ് നൽകിയിട്ടുണ്ട്. ഹെൽത്ത്‌ ഇൻസ്‌പെക്ടർ വി.വി. സ്വപ്നയുടെ നേതൃത്വത്തിൽ ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർമാരായ രൂപ എബ്രഹാം, ആദിത്യ, എസ്.പി. വിഷ്ണു എന്നിവർ പരിശോധനയിൽ പങ്കെടുത്തു. ചിത്രം ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ഹോട്ടലുകളിൽ പരിശോധന നടത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.