മത്സ്യ പരിശോധന നിലച്ചു; പഴകിയ മത്സ്യങ്ങൾ സുലഭം

അമ്പലപ്പുഴ: കൊട്ടിഘോഷിച്ച് നടത്തിയ മത്സ്യ പരിശോധന നിലച്ചതോടെ പഴകിയ മത്സ്യങ്ങൾ വീണ്ടും വിപണിയിൽ. കഴിഞ്ഞ ദിവസം തോട്ടപ്പള്ളി മാത്തേരിയിൽ വഴിയരികിൽനിന്ന് വാങ്ങിയ ചൂര കഴിച്ചവർക്ക് അസ്വാസ്ഥ്യമുണ്ടായി. പലരും ആശുപത്രിയിൽ ചികിത്സ തേടി. രണ്ട് മാസം മുമ്പാണ് വ്യാപക പരാതി ഉയർന്നതിനെ തുടർന്ന് മത്സ്യ പരിശോധന ആരംഭിച്ചത്. ജില്ലയുടെ പല സ്ഥലങ്ങളിൽനിന്നും മാസങ്ങൾ പഴക്കമുള്ളതും രാസവസ്തുക്കൾ കലർന്നതുമായ മത്സ്യം പിടികൂടിയിരുന്നു. എന്നാൽ, ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും പരിശോധനകളെല്ലാം നിലച്ചു. ഇതോടെയാണ് അന്തർസംസ്ഥാനങ്ങളിൽ നിന്നുള്ളതടക്കം ആഴ്ചകൾ പഴക്കമുള്ള മീനിന്‍റെ വിൽപന ജില്ലയിൽ വ്യാപകമായത്. ട്രോളിങ് നിരോധന കാലമായതിനാൽ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ മാത്രമാണ് കടലിൽ പോകുന്നത്. എങ്കിലും മുന്തിയ ഇനം മത്സ്യങ്ങൾ വ്യാപകമായി റോഡരികിൽ വിൽപനക്കെത്തുന്നുണ്ട്. ഇവയുടെ കാലപ്പഴക്കം പരിശോധിക്കാൻ ഫിഷറീസ്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ തയാറാകുന്നില്ലെന്നാണ് ആക്ഷേപം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.