പത്തനംതിട്ട: ജില്ല പഞ്ചായത്തിലും എട്ടിൽ ആറ് ബ്ലോക്ക് പഞ്ചായത്തുകളിലും 53ൽ 32 ഗ്രാമപഞ്ചായത്തുകളിലും എൽ.ഡി.എഫ് ഭരണം പിടിച്ചു. യു.ഡി.എഫ് 16 ഗ്രാമപഞ്ചായത്തുകളിലൊതുങ്ങി. മൂന്ന് പഞ്ചായത്തുകൾ എൻ.ഡി.എ ഭരിക്കും.
റാന്നി പഞ്ചായത്തിൽ ബി.െജ.പി പിന്തുണയോടെ എൽ.ഡി.എഫിലെ ജോസ് വിഭാഗം നേതാവ് പ്രസിഡൻറായി. കോട്ടാങ്ങൽ പഞ്ചായത്തിൽ എസ്.ഡി.പി.ഐ പിന്തുണച്ചതിനാൽ സി.പി.എമ്മിൽനിന്ന് പ്രസിഡൻറായയാൾ രാജിെവച്ചു. ചിറ്റാറിൽ കോൺഗ്രസ് അംഗം എൽ.ഡി.എഫ് പിന്തുണയിൽ പ്രസിഡൻറായി. രണ്ടിടത്ത് നടന്ന നറുക്കെടുപ്പിൽ ഒരിടത്ത് എൽ.ഡി.എഫും ഒരിടത്ത് യു.ഡി.എഫും ഭരണസാരഥ്യം കരസ്ഥമാക്കി.
ആർക്കും ഭൂരിപക്ഷമില്ലാത്ത തോട്ടപ്പുഴശ്ശേരിയിൽ േക്വാറം തികയാതിരുന്നതിനാൽ വോട്ടെടുപ്പ് നടന്നില്ല. ജില്ലയുടെ ചരിത്രത്തിൽ ആദ്യമാണ് ഇത്രയേറെ ഗ്രാമപഞ്ചായത്തുകളിൽ എൽ.ഡി.എഫ് ഭരണംപിടിക്കുന്നത്. ബ്ലോക്ക് പഞ്ചായത്തുകളിൽ കോന്നി, കോയിപ്രം എന്നിവിടങ്ങളിൽ മാത്രമാണ് യു.ഡി.എഫിന് ഭരണം ലഭിച്ചത്.
ജില്ല പഞ്ചായത്തിൽ എൽ.ഡി.എഫ് 12, യു.ഡി.എഫ് നാല് എന്ന നിലയിലാണ് കക്ഷിനില. കഴിഞ്ഞ തവണ യു.ഡി.എഫ് 11, എൽ.ഡി.എഫ് അഞ്ച് എന്ന നിലയായിരുന്നു.
കഴിഞ്ഞ തവണ ഗ്രാമപഞ്ചായത്തുകളിൽ 25 ഇടത്ത് എൽ.ഡി.എഫും 21 ഇടത്ത് യു.ഡി.എഫും മൂന്നിടത്ത് എൻ.ഡി.എയും എന്ന നിലയിലായിരുന്നു. ഇത്തവണയും മൂന്ന് പഞ്ചായത്തുകളിൽ എൻ.ഡി.എ ഭരണത്തിലെത്തിയെങ്കിലും കഴിഞ്ഞ തവണ അവർക്ക് ലഭിച്ച രണ്ടിടങ്ങളിൽ ഭരണം നഷ്ടപ്പെട്ടു. പകരം മറ്റ് രണ്ടിടത്ത് ഭരണം പിടിക്കുകയായിരുന്നു. പന്തളം നഗരസഭയിൽ ഭരണംപിടിക്കാൻ കഴിഞ്ഞതാണ് എൻ.ഡി.എ ജില്ലയിൽ ൈകവരിച്ച വലിയ നേട്ടം.
പത്തനംതിട്ട: ഇടതുമുന്നണി ഭൂരിപക്ഷം നേടിയ പത്തനംതിട്ട ജില്ല പഞ്ചായത്തിൽ പ്രസിഡൻറായി സി.പി.എമ്മിലെ അഡ്വ. ഓമല്ലൂർ ശങ്കരനും വൈസ് പ്രസിഡൻറായി സി.പി.ഐയിലെ രാജി പി. രാജപ്പനും തെരഞ്ഞെടുക്കെപ്പട്ടു. ഓമല്ലൂർ ശങ്കരന് 12ഉം എതിരായി മത്സരിച്ച യു.ഡി.എഫിലെ സി. കൃഷ്ണകുമാറിന് നാലും വോട്ട് ലഭിച്ചു. രാജിക്ക് 14ഉം എതിർസ്ഥാനാർഥി യു.ഡി.എഫിലെ ജെസി അലക്സിന് നാലും വോട്ടാണ് ലഭിച്ചത്. സി.പി.എമ്മിെൻറ മുതിർന്ന നേതാവായ ഓമല്ലൂർ ശങ്കരൻ അഖിലേന്ത്യ കിസാൻ സഭ ദേശീയ എക്സിക്യൂട്ടിവ് സമിതി അംഗമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.