ന്യൂഡല്‍ഹി: ഒമ്പതംഗ ബെഞ്ചിന് മുമ്പാകെയുള്ള ശബരിമല കേസ് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ തന്ത്രി കണ്ഠരര് മഹേശ്വരരുടെ ഭാര്യ ദേവകി അന്തര്‍ജനം ചീഫ് ജസ്റ്റിസിന് കത്തയച്ചു. കേസിലെ വിധി ഇന്ത്യൻ ജുഡീഷ്യറിയുടെ ചരിത്രത്തിലെ നാഴികക്കല്ലായിരിക്കുമെന്നും തന്ത്രി കുടുംബാംഗം വ്യക്തമാക്കി.
2020 ഫെബ്രുവരിയിലാണ് കേസ് അവസാനമായി പരിഗണിച്ചത്. ശബരിമല യുവതി പ്രവേശന വിധി റദ്ദാക്കിയാണ് സുപ്രീംകോടതി ശബരിമല കൂടാതെ മുസ്ലിം പള്ളികളിലും പാഴ്സികളുടെ ഫയർ ടെമ്പിളിലും സ്ത്രീകൾക്കുള്ള പ്രവേശനവിലക്ക്, ദാവൂദി ബോറാ സമുദായത്തിലെ ചേലാകര്‍മം എന്നിവ അടക്കമുള്ള ഏഴു പരിഗണനാവിഷയങ്ങൾ ഒമ്പതംഗ ബെഞ്ചിനു വിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.