കെ.എസ്.ആർ.ടി.സി മിന്നൽ പണിമുടക്ക്: ജീവനക്കാർക്കെതിരെ നടപടി ഉറപ്പെന്ന് സർക്കാർ, ഹരജി തീർപ്പാക്കി

കൊച്ചി: മിന്നൽ പണിമുടക്ക് നടത്തിയ കെ.എസ്.ആർ.ടി.സി ജീവനക്കാർക്കെതിരെ നടപടി ഉറപ്പുനൽകിയതിനെ തുടർന്ന് ഇതുസംബന്ധിച്ച ഹരജി ഹൈകോടതി തീർപ്പാക്കി.

തിരുവനന്തപുരത്ത് ഷെഡ്യൂളിൽ മാറ്റംവരുത്തിയതിനെതിരെ ജൂൺ 26ന് നടത്തിയ മിന്നൽ പണിമുടക്കുമായി ബന്ധപ്പെട്ട് 108 ജീവനക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്നാണ് കെ.എസ്.ആർ.ടി.സി അറിയിച്ചത്. പണിമുടക്കിനെ തുടർന്നുണ്ടായ നഷ്ടം തങ്ങളിൽനിന്ന് ഈടാക്കുന്നതിനെതിരെ സമരംചെയ്ത ജീവനക്കാർ നൽകിയ ഹരജിയിലാണ് കെ.എസ്.ആർ.ടി.സിയുടെ വിശദീകരണം. ഈ ഹരജിയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ തീർപ്പാക്കിയത്. മിന്നൽ പണിമുടക്കിനെ തുടർന്ന് 9.5 ലക്ഷം രൂപയുടെ നഷ്ടമാണുണ്ടായത്.

തങ്ങളിൽനിന്ന് നഷ്ടം ഈടാക്കാനുള്ള തീരുമാനം അന്വേഷണം നടത്താതെയാണെന്നും നിയമപരമല്ലെന്നുമായിരുന്നു ഹരജിക്കാരുടെ വാദം. എന്നാൽ, സമരംചെയ്ത ജീവനക്കാർക്കെതിരെ കൂടുതൽ കർശന നടപടി വേണമെന്നായിരുന്നു കോടതി നിലപാട്. തെറ്റുകാരാണെന്ന് കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുന്നതിൽ വിരോധമില്ലെന്നായിരുന്നു യൂനിയനുകളുടെ നിലപാട്. തുടർന്നാണ് വ്യാഴാഴ്ച സർക്കാർ നിലപാട് അറിയിച്ചത്.

അതേസമയം, ജീവനക്കാർക്കെതിരെ സർക്കാറിന്‍റെ പുതിയ നടപടിയുണ്ടാകുന്നതുവരെ നഷ്ടം ഈടാക്കാനുള്ള നീക്കം കോടതി തടഞ്ഞു.

Tags:    
News Summary - KSRTC strike: Govt assured action against employees

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.