കോഴിക്കോട്: മെഡിക്കൽ കോളജ് െഎ.എം.സി.എച്ചിലെ ശിശുരോഗ വിഭാഗം അസോസിയേറ്റ് പ്ര ഫസർ തസ്തിക തിരുവനന്തപുരത്തേക്ക് മാറ്റാൻ ശ്രമം. 22 തസ്തികകൾ മാത്രമുള്ള കോഴി ക്കോട് മെഡിക്കൽ കോളജിൽനിന്നാണ് 31 തസ്തികകളുള്ള തിരുവനന്തപുരം മെഡികൽ കോളജ ിലേക്ക് തസ്തിക മാറ്റുന്നത്. കോഴിക്കോട് ശിശുരോഗ വിഭാഗത്തിൽ മൂന്ന് പ്രഫസർ, നാല് അസോസിയേറ്റ് പ്രഫസർ, 17 അസിസ്റ്റൻറ് പ്രഫസർ എന്നിങ്ങനെ 24 തസ്തികകളാണുണ്ടായിരുന്നത്. മഞ്ചേരിയിലും ഇടുക്കിയിലും മെഡിക്കൽ കോളജുകൾ തുടങ്ങിയപ്പോൾ രണ്ട് അസിസ്റ്റൻറ് പ്രഫസർ തസ്തികകൾ അവിടേക്ക് മാറ്റിയതോടെ 22 തസ്തികകളായി കുറഞ്ഞു. അതിൽതന്നെ നാല് അസിസ്റ്റൻറ് പ്രഫസർമാരുടെ തസ്തിക ആറുമാസമായി ഒഴിഞ്ഞു കിടക്കുകയുമാണ്. ഫലത്തിൽ 18 ഡോക്ടർമാരുടെ സേവനം മാത്രമാണ് പൊതുജനങ്ങൾക്ക് ലഭ്യമാകുന്നത്.
ജനറൽ പീഡിയാട്രിക്സിെൻറ ഭാഗമായാണ് നവജാതശിശുരോഗ വിഭാഗം പ്രവർത്തിക്കുന്നത്. ശിശുരോഗ വിഭാഗത്തിലെ ഒരു അസോസിയേറ്റ് പ്രഫസറെയും രണ്ട് അസിസ്റ്റൻറ് പ്രഫസർമാരെയും ഉൾപ്പെടുത്തിയാണ് നവജാത ശിശുരോഗ വിഭാഗം പ്രവർത്തനം തുടങ്ങിയത്. മൂന്നു വാർഡുകളുള്ള വിഭാഗത്തിൽ നൂറുകണക്കിന് കുട്ടികളാണ് ചികിത്സ തേടുന്നത്. ഒരു വാർഡിൽ മറ്റ് ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങളും ഒരുവാർഡിൽ മെഡിക്കൽ കോളജിൽതന്നെ ജനിക്കുന്ന കുഞ്ഞുങ്ങളും കൂടാതെ മറ്റൊരു വാർഡ് ഇൻറൻസിവ് കെയർ യൂനിറ്റുമാണ്. മൂന്നു ഡോക്ടർമാരുടെ സേവനം തികയാത്തതുകൊണ്ടുതന്നെ ഒരു ഡോക്ടറെ ജനറൽ പീഡിയാട്രിക്സിൽനിന്ന് മാറ്റി നവജാത ശിശുരോഗ വിഭാഗത്തിലേക്ക് നൽകിയാണ് പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകുന്നത്. അതിനിടെയാണ് ഒരു തസ്തിക തിരുവനന്തപുരത്തേക്ക് മാറ്റാനുള്ള ശ്രമം നടക്കുന്നത്.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പ്രസവം നടക്കുന്ന ആശുപത്രിയാണ് കോഴിക്കോട് മെഡിക്കൽ കോളജ്. വർഷം 16,000 -17,000 പ്രസവങ്ങൾ കോഴിക്കോട് മെഡിക്കൽ കോളജിൽ നടക്കുന്നുണ്ട്. തിരുവനന്തപുരത്താകെട്ട വർഷം 8000 പ്രസവങ്ങൾ മാത്രമാണ് നടക്കുന്നത്.
തിരുവനന്തപുരം മെഡിക്കൽ കോളജിൽ നവജാത ശിശുരോഗ വിഭാഗം ഡി.എം കോഴ്സ് തുടങ്ങുന്നതിെൻറ ഭാഗമായാണ് തസ്തിക ലഭിക്കാനുള്ള ശ്രമം നടത്തിയത്. തിരുവനന്തപുരത്തും ശിശുരോഗ വിഭാഗത്തിനു കീഴിൽതന്നെയാണ് 31 തസ്തികകളുമായി നവജാത ശിശുരോഗ വിഭാഗം തുടങ്ങിയത്. പ്രഫസർ തസ്തികയും പുതുതായി അനുവദിച്ചിരുന്നു. അതു കൂടാതെയാണ് കോഴിക്കോടിെൻറ അസോസിയേറ്റ് പ്രഫസർ തസ്തിക കൂടി തിരുവനന്തപുരത്തേക്ക് കൊണ്ടുപോകാൻ ശ്രമം നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.