ഭാര്യയെയും കുഞ്ഞിനെയും കൊലപ്പെടുത്തിയത് തന്‍റെ അറിവോടെ -ഷാജു

കോഴിക്കോട്: താമരശ്ശേരി കൂടത്തായി മരണ പരമ്പരയിൽ നിർണായക വഴിത്തിരിവ്. ഭാര്യയെയും മകളെയും ജോളി കൊലപ്പെടുത്തിയത് തന്‍റെ അറിവോടെയാണെന്ന് ഷാജു പൊലീസിനോട് സമ്മതിച്ചതായി വിവരം. ഷാജുവിനെ ചോദ്യം ചെയ്തപ്പോഴാണ് നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചത്.

ജോളിയുമായി പ്രണയത്തിലായിരുന്നു. ഒരുമിച്ച് ജീവിക്കാനായി സിലിയെ കൊല്ലാൻ തീരുമാനിക്കുകയായിരുന്നു. ഭാര്യ സിലിയെയും മകളെയും കൊലപ്പെടുത്താൻ ജോളിക്ക് ഒത്താശ ചെയ്തു. മകൾ ബാധ്യതയാകുമെന്ന് കരുതിയാണ് കൊലപ്പെടുത്തിയത്.

പനമരത്ത് വിവാഹത്തിന് പോയപ്പോഴാണ് സിലിയെ കൊലപ്പെടുത്താൻ ദിവസം തീരുമാനിച്ചത്. മകനെയും കൊല്ലാൻ ജോളി ആവശ്യപ്പെട്ടു. മാതാപിതാക്കൾ നോക്കുമെന്ന് പറഞ്ഞതിനാൽ മകനെ കൊല്ലാതെ വിട്ടു.

കൊലപാതകങ്ങളെക്കുറിച്ച് അച്ഛൻ സക്കറിയക്ക് അറിയാമായിരുന്നു. ജോളിയുമായുള്ള വിവാഹത്തിന് മുൻകൈ എടുത്തത് അച്ഛനാണെന്നും ഷാജു പൊലീസിനോട് പറഞ്ഞു.

മൊഴി വിശദമായി രേഖപ്പെടുത്തിയ പൊലീസ് ഷാജുവിനെ വിട്ടയച്ചു. നേരത്തെ ജോളിയുമൊന്നിച്ചും ഷാജുവിനെ ചോദ്യം ചെയ്തിരുന്നു.

Tags:    
News Summary - KOODATHAI MURDERS-shaju-statements-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.