തിരുവനന്തപുരം: കൂടത്തായി കൂട്ടക്കൊലക്കേസിെൻറ ദുരൂഹതകൾ നീക്കാൻ ഫോറൻസിക് മെഡ ിസിൻ വിദഗ്ധൻ ഡോ. ടി.ഡി. ഡോഗ്രയുടെ സഹായവും! കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ താൻ ചില വിദഗ്ധരുടെ സഹായം തേടിയിട്ടുണ്ടെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ പറഞ്ഞു. അതിൽ ഒന്നാമത്തെ പേര് ഒാള് ഇന്ത്യ ഇസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കല്‍ സയന്സസിെൻറ മുന്‍ ഡയറക്ടറും ഫോറന്‍സിക് വിഭാഗം മേധാവിയുമായിരുന്ന േഡാ. തിരത് ദാസ് ഡോഗ്ര എന്ന ടി.ഡി. ഡോഗ്രയുടേതാണ്.
ഇന്ത്യയിലും പുറത്തും ഫോറൻസിക് മെഡിസിനിൽ പ്രശസ്തനാണ് 72 കാരനായ ഡോഗ്ര. ഫോറൻസിക് മെഡിസിനിൽ നിരവധി ആധികാരിക പ്രബന്ധങ്ങളും രചിച്ചിട്ടുണ്ട്. രാജ്യത്ത് കോളിളക്കം സൃഷ്ടിച്ച പല കേസുകളിലും ശാസ്ത്രീയ തെളിവുകളിലൂടെ പ്രതികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ ഡോഗ്രെക്ക് കഴിഞ്ഞിട്ടുണ്ട്. വർഷങ്ങളുടെ ഇടവേളകളിൽ നടന്ന കൊലപാതകങ്ങളാണ് കൂടത്തായിയിലേതെന്ന് പൊലീസ് സംശയിക്കുന്ന സാഹചര്യത്തിൽ ശാസ്ത്രീയ-സാേങ്കതിക തെളിവുകളാണ് നിർണായകം. അതിന് ഡോഗ്രയുടെ സഹായം മുതൽകൂട്ടാവുമെന്നാണ് പൊലീസ് കരുതുന്നത്.
കശ്മീർ സ്വദേശിയായ ഡോ. ഡോഗ്ര 1976ൽ ഒാൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസിൽനിന്നാണ് ഫോറൻസിക് മെഡിസിനിൽ എം.ഡി പൂർത്തിയാക്കിയത്. നിഥാരി കൊലപാതകങ്ങൾ, ഇശ്റത് ജഹാൻ, സൊഹ്റാബുദ്ദീൻ ശൈഖ്, തുളസിറാം പ്രജാപതി തുടങ്ങിയവരുടെ വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങൾ, ബിൽക്കിസ് ബാനു കേസ്, ഷോപ്പിയാൻ ബലാത്സംഗം, ആരുഷി തൽവാർ വധം തുടങ്ങിയ പല കേസുകൾക്കും തുമ്പുണ്ടാക്കാനായി. ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി വധങ്ങൾ, ഖൈർലാഞ്ചി കൂട്ടക്കൊല എന്നിവയിലും മെഡിക്കോ ലീഗൽ അതോറിറ്റിയായി പൊലീസിനെ സഹായിച്ചത് ഡോഗ്രയായിരുന്നു. കിളിരൂർ കേസുമായി ബന്ധപ്പെട്ട് കേരള പൊലീസ് ഡോഗ്രയുടെ ഉപദേശം തേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.