ന്യൂഡൽഹി/തിരുവനന്തപുരം: ലോക്ഡൗൺ നിയന്ത്രണങ്ങളിൽ വെള്ളം ചേർക്കരുതെന്ന് സംസ് ഥാനങ്ങളോട് കേന്ദ്രം. സംസ്ഥാനങ്ങൾ സ്വന്തം നിലക്ക് പ്രവർത്തനങ്ങൾ അനുവദിക്കാ ൻ പാടില്ല. തിങ്കളാഴ്ച തുടങ്ങാവുന്ന പ്രവർത്തനങ്ങളെക്കുറിച്ച് കേരളം അടക്കം ചില സം സ്ഥാനങ്ങൾ സ്വന്തമായ പട്ടിക തയാറാക്കിയ സാഹചര്യത്തിലാണ് കേരളത്തിലെ ഇളവുകൾക്ക െതിരെ പ്രത്യേകമായും മറ്റു ചീഫ് സെക്രട്ടറിമാർക്കും ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല കത്തയച്ചത്. ഇതിനു പിന്നാലെ ഇളവിൽ തിരുത്തൽ വരുത്തി കേരളം.
ഗ്രീൻ, ഒാറഞ്ച് ബി കാറ്റഗ റി ജില്ലകളിൽ തിങ്കളാഴ്ച മുതൽ അനുമതി നൽകിയ ഇളവുകളിലാണ് തിരുത്തൽ. ഹോട്ടലുകളിൽ വൈകീട്ട് ഏഴ് വരെ ഭക്ഷണം വിളമ്പാനുള്ള അനുമതി റദ്ദാക്കി. എന്നാൽ, പാഴ്സൽ സർവിസ് രാത്രി ഒ മ്പത് വരെ തുടരാം. ശനി, ഞായർ ദിവസങ്ങളിൽ ബാർബർ ഷോപ്പുകൾ തുറക്കാനുള്ള അനുമതിയും റദ ്ദാക്കി. ഇരുചക്ര വാഹനങ്ങളിൽ പിൻസീറ്റിൽ ഒരു കുടുംബാംഗത്തിന് കൂടി യാത്ര ചെയ്യാനുള്ള ഇളവും റദ്ദാക്കി. നാല് ചക്രവാഹനങ്ങളിൽ ഡ്രൈവർക്ക് പുറമെ ഒരാൾക്ക് സഞ്ചരിക്കാനുള് ള അനുമതി രണ്ടാക്കി നൽകിയതും പിൻവലിക്കും. ബാർബർ ഷോപ്പുകൾ തുറക്കാനുള്ള അനുമതി റദ്ദാക്കിയതോടെ ബാർബർക്ക് മാനദണ്ഡങ്ങൾ പാലിച്ച് വീടുകളിൽ പോയി മുടിവെട്ടാനുള്ള അനുമതി നൽകും.
ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാനും ബാർബർ ഷോപ്പുകളും വർക്ക് ഷോപ്പുകളും തുറക്കാനുമുള്ള സംസ്ഥാന അനുമതി കേന്ദ്ര മാർഗ നിർദേശങ്ങളിൽ വെള്ളം ചേർത്താണെന്നായിരുന്നു കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ നിലപാട്. തിങ്കളാഴ്ച മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിൽ കേന്ദ്ര നിർദേശത്തിന് അനുസൃതമായി ഇളവുകൾ തിരുത്താൻ തീരുമാനിച്ചു. അതേസമയം, വർക്ക്ഷോപ്പുകൾക്കുള്ള അനുമതി നിലനിർത്താൻ കേന്ദ്രത്തിെൻറ അംഗീകാരം തേടാനും തീരുമാനിച്ചു.
ദേശീയപാതയോരത്ത് വർക്ക്ഷോപ്പുകൾ തുറക്കാൻ കേന്ദ്ര അനുമതിയുണ്ട്. സംസ്ഥാനത്ത് മുനിസിപ്പാലിറ്റികളിലൂടെയും ദേശീയപാതകൾ കടന്നുപോകുന്നതിനാൽ വർക്ക്ഷോപ്പിന് അനുമതി വേണമെന്ന് ആവശ്യപ്പെടും. കേന്ദ്ര നിലപാട് കൂടി അറിഞ്ഞശേഷം ഇളവിൽ വ്യക്തത വരുത്തി പുതിയ ഉത്തരവിറക്കും. ഇളവുകളിൽ പല ആശയക്കുഴപ്പങ്ങൾ ഇനിയും ബാക്കിയാണ്. ഒാറഞ്ച് എ കാറ്റഗറിയിലുള്ള ജില്ലകളിൽ ഏപ്രിൽ 24 മുതലാണ് ഇളവുകൾ വരുന്നത്.
ഇരട്ട നമ്പറുകാർ കുടുങ്ങി
തൃശൂരിൽ പല സ്ഥലങ്ങളിലും വാഹനങ്ങൾ സഞ്ചരിച്ചു. പാലിയേക്കര ടോൾ പ്ലാസയിൽ രാവിലെ മുതൽ വാഹനങ്ങളുടെ നീണ്ട നിര പ്രത്യക്ഷപ്പെട്ടു. തൃശൂർ നഗരത്തിൽ രാവിലെ പത്ത് വരെയാണ് തിരക്ക് കൂടുതലായി അനുഭവപ്പെട്ടത്. ഇരട്ട അക്ക നമ്പറുകാരും നിരത്തിലിറങ്ങിയതോടെ പൊലീസിന് പണിയായി. ഇവർക്കെതിരെ കേസെടുക്കുകയും ചെയ്തു.
പാലക്കാട് നഗരം അടച്ചു
ജനം കൂട്ടത്തോടെ എത്തിയതോടെ പാലക്കാട് നഗരം അടച്ചു. ഹോട്സ്പോട്ടായി പ്രഖ്യാപിച്ച പാലക്കാട് നഗരസഭ, കാഞ്ഞിരപ്പുഴ, കോേട്ടാപ്പാടം, കാരാകുർശ്ശി പഞ്ചായത്തുകൾ എന്നിവക്ക് നിയന്ത്രണം ബാധകമാകുമെന്ന് അറിയിച്ചിരുന്നു. ഒടുവിൽ നഗരത്തിലേക്കുള്ള വഴികൾ ഉച്ചയോടെ അടച്ചു.
തലസ്ഥാനത്ത് ജനമിറങ്ങി
ഇളവിലെ അവ്യക്തത മുതലെടുത്ത് ജനം കൂട്ടത്തോടെ റോഡിലിറങ്ങി. കൂടുതൽ പൊലീസിനെ നിയോഗിച്ചാണ് ഇവരെ മടക്കിയയച്ചത്. ജില്ലയിലെ മൂന്നിടങ്ങൾ ഞായറാഴ്ച രാത്രിയോടെയാണ് ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചത്. ഇവിടെ നിയന്ത്രണം തുടരുമെന്ന് കലക്ടർ അറിയിക്കുന്നത് രാത്രി 10ന് ശേഷം. ഇതറിയാതെ രാവിലെതന്നെ മത്സ്യം ലേലത്തിൽപിടിക്കാനും നിർമാണപ്രവർത്തനങ്ങൾക്കും തൊഴിലാളികൾ ഇറങ്ങി. കോർപറേഷനിൽ വൻ തിരക്കായിരുന്നു.
കോട്ടയത്ത്
കൂട്ടത്തോടെ
നിയന്ത്രണം നീക്കിയെന്ന് തെറ്റിദ്ധരിച്ച് കോട്ടയത്ത് ജനം കൂട്ടത്തോടെ നിരത്തിലിറങ്ങി. തുറന്ന വ്യാപാരസ്ഥാപനങ്ങൾ പൊലീസ് അടപ്പിച്ചു. ഇളവ് നിലവിൽ വരുന്ന തീയതിയെ കുറിച്ച് ആശയക്കുഴപ്പം ഉണ്ടായിരുന്നു. ചൊവ്വാഴ്ച മുതൽ മാത്രമേ ഇളവുകൾ പ്രാബല്യത്തിൽ വരൂവെന്നാണ് ജില്ല ഭരണകൂടം അറിയിച്ചിരുന്നത്.
ആലപ്പുഴയിൽ
വൻ തിരക്ക്
ആലപ്പുഴയിൽ അതിരാവിലെതന്നെ വൻ തിരക്കാണ് പ്രകടമായത്. മിക്ക വ്യാപാര സ്ഥാപനങ്ങളും രാവിലെതന്നെ തുറന്നു. ദേശീയപാതയിൽ പൊലീസ് പരിശോധന ഉണ്ടായിരുന്നെങ്കിലും വാഹനങ്ങൾ തടയുകയോ യാത്ര തടസ്സപ്പെടുത്തുകയോ ചെയ്തില്ല. അതിനാൽ ഉച്ചയോടെ കൂടുതൽ ആളുകൾ നിരത്തിലിറങ്ങി.
വയനാട്ടിൽ
കടകൾ അടപ്പിച്ചു
വയനാട് ജില്ലയിൽ കടകൾ ഉച്ചയോടെ അടപ്പിച്ചു. അവശ്യ വസ്തുക്കൾ, കൃഷി, നിർമാണ മേഖല എന്നിവയുമായി ബന്ധപ്പെട്ട കടകൾ തുറക്കാം. ഹോട്ടലുകളും റസ്റ്റാറൻറുകളും തുറക്കില്ല. ഇലക്ട്രിക്കല് ഉപകരണങ്ങള്, പ്ലംബിങ്, പെയിൻറ് കടകൾ നിശ്ചിത ദിവസം മാത്രമേ തുറക്കൂ.
ഇടുക്കിയിൽ
പൊലീസ് വലഞ്ഞു
ഇടുക്കിയിലും കൂട്ടത്തോടെ ജനമിറങ്ങി. ഹോട്ടലൊഴികെ മിക്ക വ്യാപാരസ്ഥാപനങ്ങളും രാവിലെ തന്നെ തുറന്നു. പൊലീസും കേസെടുക്കണോ, വേണ്ടയോ എന്ന ആശയകുഴപ്പത്തിലുമായി. മിക്ക കേന്ദ്രങ്ങളിലും പൊലീസും പരിശോധനകളും ഇല്ലായിരുന്നു. ഇതേ തുടർന്ന് സ്വകാര്യ വാഹനങ്ങളിലും അല്ലാതെയും ആളുകൾ ചന്തകളിലും വ്യാപാരകേന്ദ്രങ്ങളിലുമെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.