തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെ സ്വത്ത് വിവര സമർപ്പണം ഒാൺലൈനിലേക്ക് മാറ്റാൻ തീരുമാനം. ആദ്യഘട്ടമായി സെക്രേട്ടറിയറ്റിെല മുഴുവൻ ജീവനക്കാർക്കും ഇൗ വർഷം തന്നെ പുതിയ രീതി നടപ്പാക്കും. തുടർന്ന്, മറ്റ് വകുപ്പുകളിലും വ്യാപിപ്പിക്കും. ഇത് സംബന്ധിച്ച് പൊതുഭരണ സെക്രട്ടറി കഴിഞ്ഞ ദിവസം ഉത്തരവിറക്കി.
1960ലെ സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ടത്തിെൻറ 37ാം വകുപ്പ് പ്രകാരം പാർട്ട്ടൈം കണ്ടിൻജൻറ് ജീവനക്കാർ ഒഴികെ എല്ലാ ജീവനക്കാരും എല്ലാവർഷവും ജനുവരി 15നകം പത്രിക സമർപ്പിക്കണം. മുൻ വർഷാവസാനത്തിൽ അവരുടെ കൈവശത്തിലോ അവർക്ക് ഏതെങ്കിലും അവകാശത്തിലോ ഉള്ള സ്ഥാവര ജംഗമ വസ്തുക്കളും മറ്റ് നിക്ഷേപങ്ങളും സംബന്ധിച്ച വിവരമാണ് ഇതിൽ ഉൾപ്പെടുത്തേണ്ടത്.
ജീവനക്കാർ 2020 ജനുവരി ഒന്ന് മുതൽ 15 വരെയാണ് സ്വത്ത് വിവരം സംബന്ധിച്ച പത്രിക ഒാൺലൈനിൽ സമർപ്പിേക്കണ്ടത്. സ്പാർക്ക് വഴിയായിരിക്കും ഇത് നടപ്പാക്കുക. വൈബ്സൈറ്റായ www.spark.gov.in ൽ ഇതിന് സംവിധാനം ഒരുക്കിയിട്ടുണ്ട്. കടലാസ് വഴി പത്രിക സമർപ്പണം ഒരു സാഹചര്യത്തിലും അനുവദിക്കില്ല.
ഒാരോ വിഭാഗം ജീവനക്കാർക്കും പത്രികാ സമർപ്പണത്തിനായി അധികാരപ്പെടുത്തിയ വകുപ്പുകൾ നിശ്ചയിച്ചിട്ടുണ്ട്. പൊതുഭരണ (എസ്.എസ്) വകുപ്പിനാണ് ഇത് നൽകേണ്ടത്. പെൻ(പെർമനൻറ് എംപ്ലോയീ നമ്പർ) ഉപയോഗിച്ച് സ്പാർക്കിൽ ലോഗിൻ ചെയ്യാം. പാസ്േവഡിനും ലോഗിൻ ചെയ്യുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാനും പൊതുഭരണ കമ്പ്യൂട്ടർ സെല്ലിലെ 0471 2518741 എന്ന നമ്പറിൽ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.