വിഷ്ണു
നാരായണൻ
കാഞ്ഞങ്ങാട്: വിവാഹദിവസം മുങ്ങിയ യുവാവ് ബലാത്സംഗക്കേസിൽ അറസ്റ്റിൽ. പ്രതിയെ ഹോസ്ദുർഗ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. ബളാലിലെ വിഷ്ണു നാരായണനെയാണ് (22) വെള്ളരിക്കുണ്ട് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിശ്രുതവധു നൽകിയ പീഡനപരാതിയിലാണ് അറസ്റ്റ്. വിഷ്ണുനാരായണനും യുവതിയും പ്രണയത്തിലായിരുന്നു. ഒരുമിച്ച് പഠിക്കുന്ന സമയത്താണ് സൗഹൃദത്തിലായത്. വീട്ടുകാർ ഇവരുടെ വിവാഹം മേയ് 10ന് ക്ഷേത്രത്തിൽ നടത്താൻ തീരുമാനിച്ചിരുന്നു. വിവാഹ ഒരുക്കം പൂർത്തിയാക്കി വധുവും ബന്ധുക്കളും ക്ഷേത്രത്തിൽ എത്തി. എന്നാൽ, മുഹൂർത്തമായിട്ടും വരനും സംഘവുമെത്തിയില്ല. ഇതിനിടയിൽ വരന്റെ ബന്ധുക്കൾ ക്ഷേത്രത്തിലെത്തി വരനെ കാണാനില്ലെന്ന് വധുവിന്റെ ബന്ധുക്കളെ അറിയിക്കുകയായിരുന്നു. ഇതോടെ വിവാഹം മുടങ്ങി. തൊട്ടുപിന്നാലെയാണ് വിഷ്ണുനാരായണൻ ബലാത്സംഗം ചെയ്തതായി യുവതി പൊലീസിൽ പരാതി നൽകിയത്. പ്രതിയെ കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. യുവതി പരാതി നൽകിയ വിവരം യുവാവ് അറിഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെ എളുപ്പത്തിൽ കസ്റ്റഡിയിലെടുക്കാനായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.