കോതമംഗലം: താൻ പാലായിൽ മത്സരിക്കുന്നത് സംബന്ധിച്ച് മധ്യമേഖല വികസന മുന്നേറ്റ ജാഥ സമാപനത്തിന് ശേഷം പാർട്ടി തീരുമാനമെടുക്കുമെന്ന് ജോസ് കെ.മാണി എം.പി. മന്ത്രി റോഷിയുടേത് വൈകാര്യക ബന്ധത്തിന്റെ പുറത്തുള്ള പ്രസ്താവനയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജാഥയുടെ ഭാഗമായി കോതമംഗലത്ത് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാത്തരത്തിലും സാധാരണക്കാർക്ക് ആനുകൂല്യങ്ങൾ എത്തിച്ച സർക്കാറിന് സംസ്ഥാനത്ത് തുടർഭരണം ലഭിക്കുമെന്ന കാര്യത്തിൽ സംശയമില്ല. ഭരണം ലഭിച്ചാൽ നടപ്പാക്കാൻ പദ്ധതി പോലും ഇല്ലാതെയാണ് യു.ഡി.എഫ് ജാഥ സംഘടിപ്പിച്ചിരിക്കുന്നത്. ശബരിമല സ്വർണക്കൊള്ളയിൽ എസ്.ഐ.ടിയെ സമ്മർദത്തിലാക്കുന്ന നടപടിയാണ് യു.ഡി.എഫിന്റേത്.
കേരള കോൺഗ്രസിന്റെ യഥാർഥ തറവാട് കേരള കോൺഗ്രസ് എം ആണ്. അങ്ങനെയല്ലെങ്കിൽ എന്തിനാണ് ജോസഫ് വിഭാഗം വ്യവഹാരങ്ങൾക്ക് പോയത്. രണ്ടില വേണമെന്നായിരുന്നല്ലോ അവരുടെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര സർക്കാർ ജനാധിപത്യത്തെ ദയാവധം ചെയ്യുകയാണ്. പി.എം ശ്രീയെ കുറിച്ചും മറ്റും പാർലമെന്റിൽ സംസാരിക്കരുതെന്ന് ജനപ്രതിനിധികൾക്ക് വിലക്ക് ഏർപ്പെടുത്തുന്ന സ്ഥിതിയാണ് -അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.