കൊച്ചി: കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി. ദിവ്യ ബിനാമി കമ്പനി രൂപവത്കരിച്ച് ഇടപാടുകൾ നടത്തിയെന്ന പരാതിയിൽ തുടർനടപടികൾ അറിയിക്കാൻ വിജിലൻസിന് സമയം നീട്ടിനൽകി ഹൈകോടതി.
സർക്കാറിന്റെ തീരുമാനം വൈകുന്ന സാഹചര്യത്തിൽ കൂടുതൽ സമയം അനുവദിക്കണമെന്ന വിജിലൻസിന്റെ ആവശ്യം പരിഗണിച്ചാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ ഉത്തരവ്. ഹരജി വീണ്ടും സെപ്റ്റംബർ 25ന് പരിഗണിക്കാൻ മാറ്റി.
‘കാർട്ടൺ ഇന്ത്യ അലയൻസ് പ്രൈവറ്റ് ലിമിറ്റഡ്’ ബിനാമി കമ്പനി തുടങ്ങി കണ്ണൂർ ജില്ല പഞ്ചായത്തിന്റെ കരാർ ജോലികൾ ഈ കമ്പനിക്ക് നൽകി നേട്ടം ഉണ്ടാക്കിയെന്നാരോപിച്ച് വിജിലൻസിന് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടി കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസ് നൽകിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.