കരിപ്പൂർ വലിയ വിമാനം: റിപ്പോർട്ട് സമർപ്പിച്ചു

കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് വലിയ വിമാനങ്ങളുടെ സർവിസ് പുനരാരംഭിക്കാൻ ഡയറക്ടറേറ്റ് ജനറൽ ഒാഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) സംഘം നിർദേശിച്ച നടപടികളിൽ സ്വീകരിച്ച പ്രവൃത്തിയുടെ റിപ്പോർട്ട് സമർപ്പിച്ചു. ഡി.ജി.സി.എക്കാണ് റിപ്പോർട്ട് നൽകിയിരിക്കുന്നത്.

റൺവേയിലെ ഘർഷണം വർധിപ്പിക്കാൻ റബർ അവശിഷ്ടങ്ങൾ നീക്കി രണ്ടുതവണ ഘർഷണ പരിശോധന നടത്തി, ലാൻഡിങ് ഭാഗങ്ങളിൽ വളരെ ചെറിയ വിള്ളലുകളുണ്ടായിരുന്നത് പരിഹരിച്ചു, വിശദ പഠനത്തിന് പാലക്കാട് െഎ.െഎ.ടിയെ ചുമതലപ്പെടുത്തി തുടങ്ങിയ കാര്യങ്ങളാണ് റിപ്പോർട്ടിലുള്ളത്. റിപ്പോർട്ട് പരിശോധിച്ച ശേഷമായിരിക്കും സർവിസുകൾ പുനരാരംഭിക്കുന്നതിൽ ഡി.ജി.സി.എ തീരുമാനം എടുക്കുക.

കൂടാതെ, വലിയ വിമാനങ്ങൾക്ക് ടെയ്ൽ വിൻഡിൽ (കാറ്റിെൻറ ദിശക്ക് അനുകൂലമായുള്ള ലാൻഡിങ്) ലാൻഡിങ്ങിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും സാധ്യതയുണ്ട്. ടെയ്ൽ വിൻഡിൽ ലാൻഡിങ്ങിന് നിയന്ത്രണം ഏർപ്പെടുത്തണമെന്ന് ഡി.ജി.സി.എ റിപ്പോർട്ടിലുണ്ട്. ഇത് സംബന്ധിച്ച് അഭിപ്രായങ്ങൾ അതോറിറ്റി വലിയ വിമാനങ്ങൾക്ക് അനുമതിയുള്ള നാല് വിമാന കമ്പനികളിൽനിന്നും തേടിയിരുന്നു. ഇതിൽ സൗദി എയർലൈൻസ്, ഖത്തർ എയർവേസ്, എമിറേറ്റ്സ് എന്നിവർ റിേപ്പാർട്ട് നൽകി.

എയർ ഇന്ത്യയുടെത് കിട്ടിയിട്ടില്ല. ഇതും കൂടി ലഭിച്ചതിന് ശേഷം സ്റ്റാൻഡേഡ് ഒാപറേറ്റിങ് പ്രൊസീഡ്യർ (എസ്.ഒ.പി) അതോറിറ്റി സമഗ്രമായി പരിഷ്കരിക്കും. അതിനോടൊപ്പം ഡി.ജി.സി.എ പറഞ്ഞ കാര്യങ്ങൾ ഉൾപ്പെടുത്തി സുരക്ഷ വിലയിരുത്തൽ ജനുവരി ആദ്യവാരത്തിൽ ഒന്നുകൂടി നടത്താനുമാണ് തീരുമാനം.

Tags:    
News Summary - GDCA submit Report to Karipur Airport Flight Landing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.