ശബരിമല: യുവതികൾ ശബരിമലയിലേക്കു പോകുന്നത് തടയുന്നതിനു പരിശോധന നടത്താൻ നിർദേശം നൽകിയിട്ടില്ലെന്ന് പത്തന ംതിട്ട ജില്ല പൊലീസ് മേധാവി. സാധാരണ നിലയിലുള്ള സുരക്ഷ പരിശോധനക്കാണ് നിർദേശമെന്നും എസ്.പി ജി. ജയദേവ് മാധ്യ മത്തോട് പറഞ്ഞു. എന്നാൽ, പൊലീസ് കെ.എസ്.ആർ.ടി.സി ബസുകളിൽവരെ കയറി യുവതികളുണ്ടോ എന്ന് പരിശോധിക്കുന്നുണ്ടെന ്ന് ഡ്രൈവർമാരും കണ്ടക്ടർമാരും പറയുന്നു.
പമ്പയിലെ പൊലീസ് എയ്ഡ് പോസ്റ്റിൽ യുവതികളെന്ന് സംശയിക്കുന്നവരെ തടഞ്ഞുനിർത്തി പ്രായം തെളിയിക്കുന്ന രേഖ ആവശ്യെപ്പടുന്നുമുണ്ട്. യുവതികളെ തടയാൻ പരിശോധന നടത്തണമെന്ന് നിർദേശിച്ചിട്ടില്ലെന്ന് എസ്.പി പറയുേമ്പാൾ പമ്പയിലും നിലക്കലുമുള്ള പൊലീസ് ആരുടെ നിർദേശപ്രകാരമാണ് പരിശോധന നടത്തുന്നതെന്ന ചോദ്യം ഉയരുന്നു. കഴിഞ്ഞ തീർഥാടനകാലത്ത് നിലക്കലിൽ വാഹന പരിശോധന നടത്തുന്ന പൊലീസ് യുവതികളുണ്ടെന്ന് കണ്ടാൽ അവരെ നിലക്കലിൽ തന്നെ തടഞ്ഞുെവച്ചിരുന്നു. ഇപ്പോൾ പമ്പ ക്ഷേത്രംവരെയെ പോകൂ എന്ന് ഉറപ്പുനൽകുന്നവരെ പമ്പയിലേക്ക് പോകാൻ അനുവദിക്കുന്നുണ്ട്.
കർക്കടകമാസ പൂജക്കായി നടതുറന്ന ചൊവ്വാഴ്ച മുതൽ കർശന പരിശോധനയാണ്. ഇതുവരെ പമ്പയിൽനിന്ന് സന്നിധാനത്തേക്ക് പോകണമെന്ന ആവശ്യവുമായി യുവതികളെത്തിയിട്ടില്ല. പ്രായം 50ൽ താെഴയാണെന്ന് കണ്ടെത്തുന്നവരെ പമ്പ എയ്ഡ് പോസ്റ്റിൽ തടഞ്ഞ് പിന്തിരിപ്പിക്കുകയാണ്. തീർഥാടനകാലത്ത് നിലക്കലിൽ പരിശോധന നടത്തുന്ന പൊലീസ് ഇരുമുടിയേന്തിയ യുവതികളെ കണ്ടാൽ അപ്പോൾ തന്നെ വിവരം പമ്പ സ്റ്റേഷനിലും എയ്ഡ് പോസ്റ്റിലും അറിയിക്കുമായിരുന്നു. ഈ വിവരം അപ്പോൾ തന്നെ ചോർന്ന് സംഘ്പരിവാർ പ്രവർത്തകർക്ക് ലഭിക്കുകയും ചെയ്തിരുന്നു.
ഇതാണ് പൊലീസ് ഒറ്റുകൊടുക്കുന്നു എന്ന ആരോപണത്തിന് ഇടയാക്കിയത്. ഇതേ നയമാണ് പൊലീസ് തുടരുന്നത്. പൊലീസ് നടത്തുന്ന പ്രായപരിശോധനയെക്കുറിച്ച് ദേവസ്വം ബോർഡിന് അറിവില്ലെന്ന് പ്രസിഡൻറ് എ. പത്മകുമാർ മാധ്യമത്തോട് പറഞ്ഞു. നവോത്ഥാനം ശബരിമലയിൽ മാത്രമല്ല നടപ്പാേകണ്ടതെന്ന നിലപാടാണ് തനിെക്കന്നും അതിനാൽ പൊലീസ് നടപടിയെക്കുറിച്ച് ഒന്നും പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.