കോഴിക്കോട്: സംസ്ഥാനത്തെ മെഡിക്കൽ കോളജ് ആശുപത്രികളിൽ വിതരണം ചെയ്യാൻ കേരള മ െഡിക്കൽ സർവിസ് കോർപറേഷൻ ലിമിറ്റഡ് (കെ.എം.എസ്.സി.എൽ) ടെൻഡർ വിളിച്ചെടുക്കുന്ന ശസ്ത്രക്രിയ ഉപകരണങ്ങൾക്കും മരുന്നുകൾക്കും വേണ്ടത്ര ഗുണനിലവാരമില്ലെന്ന് ആക്ഷേപം. ഇതുമൂലം ഡോക്ടർമാരിൽ പലരും ശസ്ത്രക്രിയകൾക്കുള്ള ഗ്ലൗസുകളും നൂലുകളുമടക്കം പുറമെ നിന്ന് വാങ്ങാൻ രോഗികളോട് ആവശ്യപ്പെടുകയാണ്. അണുബാധയുണ്ടാവുകയോ തുന്നൽ പൊട്ടുകയോ ചെയ്താൽ രോഗികളുടെ ജീവനുവരെ ആപത്താകുമെന്ന ഭയം കാരണമാണ് ഇവ പുറമേക്ക് എഴുതുന്നത്.
ശസ്ത്രക്രിയ ഗ്ലൗസിടുേമ്പാൾ കത്രികയോ കത്തിയോ തട്ടുേമ്പാഴേക്കും കീറിപ്പോവുന്നു. ഗ്ലൗസ് മാറ്റാൻ മാത്രം ഡോക്ടർമാർക്ക് സമയം പ്രത്യേകം േവണ്ടിവരുന്ന അവസ്ഥ വന്നതോടെ സർജിക്കൽ ഗ്ലൗസുകൾ വാങ്ങാൻ പ്രത്യേകം പട്ടിക നൽകാൻ തുടങ്ങുകയായിരുന്നു. ശസ്ത്രക്രിയ നടക്കുന്നതിന് തലേദിവസം തന്നെ വേണ്ട സാധനങ്ങളുടെ പട്ടിക നൽകുകയാണ് ചെയ്യുന്നത്. നൂലുകൾക്ക് വേണ്ടത്ര ബലമില്ലെന്നും പരാതിയുണ്ട്.
കെ.എം.എസ്.സി.എല്ലിന് കുറഞ്ഞ തുകക്ക് മാത്രമേ ടെൻഡർ നൽകാൻ സാധിക്കൂ. അതുകൊണ്ടുതന്നെ നിലവാരം കുറഞ്ഞ സാധനങ്ങളാണ് ലഭ്യമാകുന്നത്. വർഷങ്ങളായി ഒരേ കമ്പനികളാണ് ടെൻഡർ വിളിച്ചെടുക്കുന്നതെന്നും കുറഞ്ഞ ചില കമ്പനികളൊഴികെ മറ്റുള്ളവയുടെ മരുന്നുകൾപോലും പുറെമ ലഭിക്കില്ലെന്നും ഇൗ മേഖലയിലുള്ളവർ പറയുന്നു. പലപ്പോഴും മരുന്നുകളെല്ലാം രോഗികൾക്ക് നൽകിക്കഴിഞ്ഞ ശേഷമായിരിക്കും അവെയ കുറിച്ച് പരാതി വരുകയും പരിശോധന നടക്കുകയും ചെയ്യുക. മരുന്നുകൾ ഗുണനിലവാരമില്ലെന്ന് തെളിയുേമ്പാഴേക്കും അവ രോഗികൾ കഴിച്ചു കഴിഞ്ഞിരിക്കും. അതിനാൽ മരുന്ന് തിരികെ നൽകാനോ പണം തിരികെ വാങ്ങാനോ സാധിക്കില്ല.
ചില ഡോക്ടർമാർതന്നെ മരുന്നുകളടക്കമുള്ളവയുടെ ഗുണനിലവാരെത്ത കുറിച്ച് പരാതി നൽകിയിട്ടുണ്ട്. എന്നാൽ, അധികപേരും പരാതി പറയാൻ മടിക്കുകയാണ്. കുത്തിവെപ്പ് മരുന്നുകളിലെ പ്രശ്നമാണ് പലപ്പോഴും വേഗത്തിൽ കണ്ടെത്താൻ സാധിക്കുക. മരുന്നുകളിലെ നിറവ്യത്യാസം കാണുേമ്പാൾ ഒ.പി ഫാർമസികളിൽനിന്ന് ജീവനക്കാർ പരാതി പറയുമെങ്കിലും നിയമനടപടികളിലെ നൂലാമാലകളിൽ പെടാതിരിക്കാൻ രേഖാമൂലം പരാതി നൽകാൻ മടിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.