തൃശൂർ: ചാലക്കുടിയിൽ നടൻ ദിലീപിെൻറ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് ഭൂമി കയ്യേറിയതാണെന്ന പരാതിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാതിരുന്നതിന് വിജിലൻസിന് തൃശൂർ വിജിലൻസ് കോടതിയുടെ രൂക്ഷ വിമർശനം. ഉത്തരവ് പാലിക്കാതിരുന്നതെന്തെന്നും, വൈകിയതെന്തിനെന്നും കോടതി ചോദിച്ചു. ഒരാഴ്ചക്കുള്ളിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് സമർപ്പിക്കണമെന്ന് കോടതി വിജിലൻസിന് നിർദ്ദേശം നൽകി. കയ്യേറ്റമില്ലെന്നും, അനധികൃത നിർമ്മാണ പ്രവർത്തനങ്ങളില്ലെന്നും വ്യക്തമാക്കി വിജിലൻസ് നൽകിയ ത്വരിതാന്വേഷണ റിപ്പോർട്ട് മാർച്ച് 15 ന് കോടതി തള്ളിയിരുന്നു. റിപ്പോർട്ട് തള്ളിയ തൃശൂർ വിജിലൻസ് കോടതി നടൻ ദിലീപിനും, മുൻ കലക്ടർ എം.എസ്.ജയക്കുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ തൃശൂർ വിജിലൻസ് യൂണിറ്റിന് നിർദ്ദേശം നൽകി ഉത്തരവിട്ടു. എന്നാൽ രണ്ടാഴ്ച പിന്നിട്ടിട്ടും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് കാണിച്ച് ഹരജി നൽകിയിരുന്ന പൊതുപ്രവർത്തകൻ പി.ഡി.ജോസഫ്, നൽകിയ അപേക്ഷ പരിഗണിച്ചായിരുന്നു വിജിലൻസിന് കോടതിയുടെ വിമർശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.