തിരുവനന്തപുരം: വിവരങ്ങളും തെളിവുകളും ലഭിക്കുന്നതിലെ കാലതാമസം മൂലം സംസ്ഥാനത്ത ് രജിസ്റ്റർ ചെയ്യുന്ന സൈബർ കേസുകളുടെ അന്വേഷണവും തുടർനടപടികളും ഇഴയുന്നു. സംസ ്ഥാന പൊലീസിെൻറ പക്കലുള്ള രേഖകൾ പ്രകാരം 1532 സൈബർ കേസുകളാണ് രജിസ്റ്റർ ചെയ്തിട്ട ുള്ളത്.
ഇതിൽ 631 എണ്ണം അന്വേഷണത്തിലും 901 എണ്ണം വിചാരണ ആരംഭിക്കേണ്ട ഘട്ടത്തിലുമാണ്. കേസുകളുമായി ബന്ധപ്പെട്ട വിശദാംശങ്ങളും പ്രതികളുടെ വിവരങ്ങളും കൃത്യമായി ലഭിക്കാ ത്തതാണ് വിചാരണ ആരംഭിക്കുന്നതിനുൾപ്പെടെ തടസ്സമാവുന്നത്.
സൈബർ കേസുകളിലെ വാ ദികൾ, പ്രതികൾ, സാക്ഷികൾ എന്നിവരിലധികവും വിദേശത്തുള്ളവരാണ്. ഇതാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് പ്രധാനവെല്ലുവിളിയാവുന്നത്. സൈബർ കുറ്റകൃത്യങ്ങൾ ഏറെയും െഎ.പി അഡ്രസ് മറച്ചുെവച്ച് പിടിക്കപ്പെടാത്തവിധം വളരെ വിദഗ്ധമായാണ് നടത്തുന്നത്. അതിനാൽ കുറ്റവാളിയെ കണ്ടെത്തൽ പലപ്പോഴും ദുഷ്കരമാവുന്നു. സർവിസ് പ്രൊവൈഡർമാരിൽനിന്ന് വിവരങ്ങൾ കൃത്യമായി ലഭിക്കാത്തതാണ് മറ്റൊരു പ്രധാന പ്രശ്നം.
സർവിസ് പ്രൊവൈഡർമാരായ കമ്പനികൾ ഒരുവർഷത്തിനകമുള്ള വിവരങ്ങൾ മാത്രമേ സാധാരണഗതിയിൽ സൂക്ഷിക്കാറുള്ളൂ. സൈബർ കേസുകളുമായി ബന്ധപ്പെട്ട പരാതികളിൽ പലതും ലഭിക്കുന്നത് ഇൗ കാലാവധി കഴിഞ്ഞാകും. അതിനാൽ മൊബൈൽകമ്പനികളിൽ നിന്നടക്കം വിശദാംശങ്ങൾ ലഭിക്കുന്നതിന് കാലതാമസമുണ്ടാവുന്നു. പലപ്പോഴും വിശദാംശങ്ങൾ ലഭിക്കാത്ത അവസ്ഥയുമുണ്ടാകുന്നു. ഇതും കേസന്വേഷണത്തിന് തിരിച്ചടിയാകുന്നുണ്ട്.
വിദേശത്തുള്ള സാക്ഷികളെയും പ്രതികളെയും കണ്ടെത്താനുള്ള നീക്കങ്ങളും ലക്ഷ്യം കാണുന്നില്ല.
മ്യൂച്വൽ ലീഗൽ അസിസ്റ്റൻസ് ട്രീറ്റി (എം.എൽ.എ.ടി) മുേഖന അപേക്ഷ തയാറാക്കി ആഭ്യന്തരമന്ത്രാലയം വഴി അപേക്ഷ സമർപ്പിച്ച് വിവരം ശേഖരിക്കാനുള്ള നടപടികളും വിജയകരമല്ലാത്ത സാഹചര്യമാണ്. കാര്യക്ഷമമായ അന്വേഷണം പൂർത്തിയാക്കാനുള്ള ഇത്തരം പ്രതികൂല സാഹചര്യങ്ങളാണ് കുറ്റവാളികൾ രക്ഷപ്പെടാനും കുറ്റകൃത്യങ്ങൾ ആവർത്തിക്കാനും വഴിയൊരുക്കുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
തിരുവനന്തപുരം ജില്ലയിലാണ് നിലവിൽ സൈബർ കുറ്റകൃത്യകേസുകൾ കൂടുതലായി രജിസ്റ്റർ ചെയ്തിട്ടുള്ളത്. എല്ലാ പൊലീസ് സ്റ്റേഷനുകളിലും സൈബർ അന്വേഷണ യൂനിറ്റുകൾ നിലവിൽ വരുന്നതോടെ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യപ്പെടും. അപ്പോഴും വിവരങ്ങൾ ലഭിക്കുന്നതിലെ കാലതാമസവും പ്രതികളെ കണ്ടെത്തുന്നതിലെ തടസ്സങ്ങളും പൊലീസിന് തലവേദനയായിത്തന്നെ തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.