തിരുവനന്തപുരം: ചെങ്ങന്നൂർ തെരഞ്ഞെടുപ്പ് ഫലം വരുന്നതിനാൽ സംസ്ഥാനസർക്കാറിെൻറ രണ്ടാം വാർഷികാഘോഷത്തിെൻറ സമാപനം മേയ് 31ൽനിന്ന് 30ലേക്ക് മാറ്റി. തലസ്ഥാനത്ത് മേയ് 31ന് നടത്താൻ നിശ്ചയിച്ചിരുന്ന വാർഷികാഘോഷത്തിെൻറ സമാപനചടങ്ങാണ് പ്രത്യേക സാഹചര്യത്തിൽ ഒരുദിവസം നേരത്തേയാക്കിയത്. അതേസമയം ഉപതെരഞ്ഞെടുപ്പ് ഫലം ഇടതുപക്ഷത്തിന് എതിരായാൽ രണ്ടാം വാർഷികത്തിെൻറ നിറം കെടുമെന്നതിനാലാണ് ധിറുതിപിടിച്ച് വാർഷികം മാറ്റിയതെന്നും വിലയിരുത്തലുണ്ട്. മന്ത്രിസഭായോഗമാണ് വാർഷികം തിരുവനന്തപുരത്ത് നടത്താൻ തീരുമാനമെടുത്തത്. പിന്നാലെ ഇതിനുള്ള നടപടികളും തുടങ്ങിയിരുന്നു.
ഇൗ സമയത്താണ് ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ച വിജ്ഞാപനം പുറത്തുവന്നത്. തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിമാരുമായി കൂടിയാലോചിച്ച് തീയതി മാറ്റുകയായിരുന്നുവെന്നാണ് സൂചന. എൽ.ഡി.എഫ് സ്ഥാനാർഥി വിജയിക്കുകയാണെങ്കിൽ സർക്കാറിനത് പൊൻതൂവലാകും. തിരിച്ചാണെങ്കിൽ രണ്ടാം വാർഷികത്തിെൻറ ശോഭ കെടുമെന്നാണ് വിലയിരുത്തൽ. ഇൗ സാഹചര്യത്തിൽ ഒരു പരീക്ഷണത്തിന് നിൽക്കേണ്ടെന്നതാണ് തീയതി മാറ്റിയതിന് പിന്നിലെ രാഷ്ട്രീയപ്രേരണ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.