സിവിൽ സർവിസ് പരീക്ഷയിൽ വിജയികളായ സിദ്ധാർഥ് എം. ജോയ്, അജയ് ആർ. രാജ്, എ.എസ്. അനുഷ, വിഷ്ണുപ്രിയ എന്നിവർ തിരുവനന്തപുരം സിവിൽ സർവിസ് പരിശീലന കേന്ദ്രത്തിൽ സൗഹൃദ സംഭാഷണത്തിൽ
തിരുവനന്തപുരം: സിവിൽ സർവിസിൽ ആഗ്രഹിച്ച വിജയം നേടിയതിന്‍റെ നിർവൃതിയിലാണ് അജയ് ആർ. രാജ്. 109ാം റാങ്കാണ് കോഴിക്കോട് സ്വദേശിയായ അജയ് സ്വന്തമാക്കിയത്.
യു.പി.എസ്.സി പരീക്ഷക്ക് തയാറെടുക്കുമ്പോൾ ഐ.എ.എസ് നേടുകയായിരുന്നു സ്വപ്നമെന്ന് അജയ് ‘മാധ്യമ’ത്തോട് പറഞ്ഞു. ഈ റാങ്കിൽ അത് കിട്ടുമെന്നാണ് കരുതുന്നത്.
അഞ്ചാമത്തെ തവണയാണ് യു.പി.എസ്.സി പരീക്ഷ എഴുതുന്നത്. വീട്ടുകാരുടെ പ്രാർഥനയും അകമഴിഞ്ഞ പിന്തുണയും കാരണമാണ് എല്ലാം സഫലമായതെന്നും അജയ് പറഞ്ഞു. കാഴ്ചയുടെ പരിമിതിയെ അതിജയിച്ചാണ് അജയ് നാടിന്റെ വെളിച്ചമായത്.
കാഴ്ചയുടെ പരിമിതിയുണ്ടെങ്കിലും അത് പഠനത്തിൽ പ്രശ്നമായി തോന്നിയില്ലെന്നായിരുന്നു ഇതേകുറിച്ച് അജയിന്റെ പ്രതികരണം. താൻ പഠിച്ച തിരുവനന്തപുരം ലീഡ് അക്കാദമിയിലെ പഠന രീതികൾ പരിമിതികളെ അതിജയിക്കുന്ന തരത്തിലുള്ളതായിരുന്നു. ഇവിടത്തെ എക്കോസിസ്റ്റം വളരെ സഹായകരമായി.
കഴിഞ്ഞ വർഷം 730ാം റാങ്ക് ആയിരുന്നു. അഞ്ചുതവണ എഴുതിയെങ്കിലും ഗൗരവമായികണ്ട് പരീക്ഷയെ സമീപിച്ചത് ഇത് മൂന്നാം തവണയാണ്. റെയിൽവേയിലാണ് ഇപ്പോൾ ജോലി. ഒരു സ്കിൽ ബിൽഡിങ് എക്സർസൈസായാണ് യു.പി.എസ്.സി പഠനത്തെ കണ്ടത്. യു.പി.എസ്.സിക്ക് ഒരു മെക്കാനിസമുണ്ട്. ചില മേഖലകളിൽനിന്ന് കൂടുതൽ ചോദ്യങ്ങളുണ്ടാകും. അത് മനസ്സിലാക്കി പഠിച്ചാൽ വിജയത്തിലെത്താമെന്നതാണ് തന്റെ അനുഭവം.
ഇന്റർവ്യൂ വലിയ പ്രശ്നമായി തോന്നിയില്ല. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിൽ അസി. ലക്ചററായി ജോലി നോക്കിയിരുന്നു. അത് വ്യക്തിവികസനത്തിന് വലിയ ആത്മവിശ്വാസം പകർന്നുവെന്നും അജയ് രാജ് പറഞ്ഞു.
കോഴിക്കോട് തൊട്ടിൽപാലം നല്ലോംകുഴിയിൽ വീട്ടിൽ രാജന്റെയും രാധയുടെയും മകനാണ്. പിതാവ് രാജന് ഖത്തറിലായിരുന്നു ജോലി. അമ്മക്ക് ജോലിയുണ്ടായിരുന്നില്ല. സഹോദരൻ റിനോജ് കേരള സർവകലാലാശാലയിൽ അസി. ലക്ചററാണ്. 2018ൽ സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയിൽ അഖിലേന്ത്യ തലത്തിൽ എട്ടാം റാങ്ക് നേടിയാണ് അജയ് വിജയിച്ചത്.
തുടർന്ന് ഡിഗ്രി, പി.ജി പഠനം ഡൽഹിയിലായിരുന്നു.ഇംഗ്ലീഷ് ലിറ്ററേച്ചറാണ് പഠിച്ചത്. സിവിൽ സർവിസിൽ സോഷ്യോളജിയാണ് ഇഷ്ടവിഷയമായി തെരഞ്ഞെടുത്തത്.
മറ്റു റാങ്കുകാർ
ഹൃദ്യ എസ്. ബിജു-കൽപറ്റ മുണ്ടേരി പൊലീസ് ഹൗസിങ് കോളനി (202), എസ്. പാർവതി-തിരുവനന്തപുരം പേരൂർക്കട എൻ.സി.സി റോഡ് കണിവിളാകം(218), ബി. അഞ്ജന-പാലക്കാട് വെട്ടേക്കര(222), അഭിജിത് അശോകൻ-കൊല്ലം അഞ്ചൽ തടിക്കാട്(234), സ്മിത സാബു-പാല പ്രവിത്താനം കതളിയിൽ(239), അരവിന്ദ് ഈശ്വരൻകുട്ടി-തൃശൂർ ചെറുവത്തേരി(248), സിദ്ധാർഥ് എം. ജോയ്-തിരുവനന്തപുരം കുടപ്പനക്കുന്ന്(271), എ.എസ്. അനുഷ-തിരുവനന്തപുരം പ്രാവച്ചമ്പലം(284), അലൻ സിബി-ആലപ്പുഴ ചമ്പക്കുളം(289), അമൽ കാമ്പിയിൽ-പത്തനംതിട്ട കലഞ്ഞൂർ (362), കെ.ആർ. ലക്ഷ്മി-ഷൊർണൂർ പരുത്തിപ്പാറ (376), മുഹമ്മദ് അഷ്മിൽ ഷാ-മലപ്പുറം മൂന്നിയൂർ (382), പി. ജസീല ജന്നത്ത്-കോഴിക്കോട് മയ്യന്നൂർ (397), ടി.എ. മുഹമ്മദ് സ്വലാഹ്-കോട്ടയം തലയോലപ്പറമ്പ്(429), ബി. അതിഥി കൃഷ്ണദേവ്-തിരുവനന്തപുരം വിതുര മരുതമല (451), കെ. ആതിര സുഗതൻ-കോഴിക്കോട് ചെറുകുളത്തൂർ (483).
എം. ഷെയ്ഖ് മുഹമ്മദ് നിഷാദ്-തിരുവനന്തപുരം കവടിയാർ (497), വി.പി. ജഹാന ഷെറീൻ-പെരുമണ്ണ വലിയപറമ്പത്ത് (511), അരവിന്ദ് നാരായണൻ -തിരുവനന്തപുരം കിള്ളിപ്പാലം (528), എ. പത്മജ സുരേഷ്-പത്തനംതിട്ട കിടങ്ങന്നൂർ (536), ആര്യ വാമനൻ-തിരുവനന്തപുരം താളിക്കുഴി ആശാരിക്കവല (557), എം.എസ്. അരുണിമ-തിരുവനന്തപുരം ബാലരാമപുരം (558), അസ്ന അൻവർ -കൊല്ലം തഴവ (576), അജിന ജോസ്-രത്നവിലാസം (669), കെ. അബ്ദുൽ സുഫിയാൻ -കോഴിക്കോട് തിരുവമ്പാടി (695), ആർ.എച്ച്. നിഥിൻ -തിരുവനന്തപുരം വെള്ളറട (699), എം. ഫൈറൂസ് ഫാത്തിമ -തിരുവനന്തപുരം കുന്നുകുഴി (708), കെ. മുഹമ്മദ് ഹാഷിം-മലപ്പുറം താനൂർ ഓലപ്പീടിക (713).
മുഹമ്മദ് സുഹൈൽ -കോഴിക്കോട് തലയാട് (718), ഷിയാദ്-സൗത്ത് ആന്തമാൻ (743), ജെ.എസ്. നന്ദന -തിരുവനന്തപുരം വർക്കല അയിരൂർ (745), കാവ്യ കൃഷ്ണൻ -തിരുവനന്തപുരം പെരുങ്കടവിള പുല്ലങ്കോട് (749), ശാലു ജോസഫ് - ആലപ്പുഴ കാവാലം കുന്നുമ്മ ഈസ്റ്റ് (805), സി.പി. മുഹമ്മദ് ഷെസിൻ -കണ്ണൂർ താണ (860), ടി. പ്രവീൺകുമാർ (901), എസ്. കാവ്യ -തിരുവനന്തപുരം വട്ടിയൂർക്കാവ് (916).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.