തിരുവനന്തപുരം: അംഗീകൃത ഹോമുകളില്‍ കഴിയുന്ന കുട്ടികളെ സര്‍ക്കാര്‍ ധനസഹായത്തോട െ ബന്ധുക്കള്‍ക്ക് പോറ്റിവളര്‍ത്താന്‍ കഴിയുന്ന കിന്ഷിപ് ഫോസ്റ്റര്‍ കെയര്‍ പദ്ധതി നട പ്പാക്കാൻ ആദ്യഘട്ടം 84 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യമന്ത്രി കെ.കെ. ശൈല ജ. ബാലനീതി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത 817 സ്ഥാപനങ്ങളില്‍ 25,484 കുട്ടികളാണ് താമസിച്ചുവരുന്നത്. മിക്കകുട്ടികള്‍ക്കും ബന്ധുക്കളുടെ കൂടെ നില്‍ക്കണമെന്നാണ് ആഗ്രഹം. എന്നാല്‍, സാമ്പത്തികമായി പരിതാപകരമായ അവസ്ഥയിലാണ് ബന്ധുക്കള്‍. ഈ സാഹചര്യത്തിലാണ് സനാഥന ബാല്യം പദ്ധതിയുടെ ഭാഗമായി കിന്ഷിപ് ഫോസ്റ്റര്‍ കെയര്‍ പദ്ധതിക്ക് സര്‍ക്കാര്‍ രൂപംനല്കിയത്. അടുപ്പമുള്ള ബന്ധുക്കള്‍ കുട്ടിയെ ഏറ്റെടുക്കാന്‍ തയാറാവുന്ന സാഹചര്യത്തില്‍ നിശ്ചിതതുക മാസംതോറും നല്‍കുമെന്ന് മന്ത്രി വ്യക്തമാക്കി.
അടുത്ത ബന്ധമുള്ള മുത്തശ്ശി-മുത്തച്ഛന്മാര്, അമ്മാവന്മാര്, അമ്മായിമാര് അല്ലെങ്കില്‍ കുട്ടികളില്ലാത്ത മറ്റുള്ളവര്‍ എന്നിവര്‍ക്കും പദ്ധതിയിലൂടെ കുട്ടികളെ ഏറ്റെടുക്കാം. ജില്ലയിലെ ബാലനീതി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങളില്‍നിന്ന് ശിശു ക്ഷേമ സമിതിയിലൂടെയുമാണ് കുട്ടികളുടെ പട്ടിക തയാറാക്കുന്നത്. ബന്ധുക്കളുടെ അപേക്ഷ ജില്ല ശിശു സംരക്ഷണ യൂനിറ്റ് സ്വീകരിക്കും. കുട്ടിയുടെയും വളര്‍ത്തമ്മയുടെയും സംയുക്ത അക്കൗണ്ടിലേക്കാണ് ജില്ല ശിശു സംരക്ഷണ ഓഫിസര്‍ തുക നിക്ഷേപിക്കുന്നത്.
മൂന്നു മാസത്തിലൊരിക്കല്‍ ജില്ല ശിശു സംരക്ഷണ യൂനിറ്റ് വീട്ടിലും നാട്ടിലും എത്തി അന്വേഷിക്കുകയും തുക കുട്ടിയുടെ കാര്യത്തിനുതന്നെ ഉപയോഗിക്കുന്നെന്ന് ഉറപ്പുവരുത്തുകയും ചെയ്യും. കുട്ടികളുടെ പഠനവും ജീവിതവും നാലുമാസത്തിലൊരിക്കല്‍ പ്രത്യേകയോഗം വിളിച്ച് അവലോകനംചെയ്യും. ഒരു ജില്ലയില്‍ 25 കുട്ടികളെന്ന രീതിയിലാണ് പദ്ധതി പ്രാരംഭഘട്ടത്തില്‍ ആരംഭിക്കുന്നത്. പദ്ധതി വിജയമെന്നുകണ്ടാല്‍ വ്യാപിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.