തിരുവനന്തപുരം: മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള വിവാഹചടങ്ങുകൾ സംസ്ഥാനത്ത് രോഗവിതരണ കേന്ദ്രങ്ങളാകുന്നുവെന്ന് മുഖ്യമന്ത്രി. കാസര്‍കോട് ജില്ലയിൽ ചെങ്കള, ചെമ്മനാട് എന്നിവങ്ങനെ രണ്ട് മാര്യേജ് ക്ലസ്റ്ററുകളുണ്ട്. ഈ രണ്ട് ക്ലസ്റ്ററുകളില്‍ മാത്രം 51 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
കോഴിക്കോട് ചെക്യാട് പഞ്ചായത്തില്‍ വിവാഹചടങ്ങില്‍ പങ്കെടുത്ത മുപ്പതിലധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ നിയന്ത്രണം കര്‍ക്കശമാക്കി. ഇരുപതിലധികം പേര് ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പാടില്ല. വാര്‍ഡ് ആർ.ആർ.ടികളുടെ സാക്ഷ്യപത്രത്തിെൻറ അടിസ്ഥാനത്തില്‍ മാത്രമേ വിവാഹം, മരണം എന്നിവയുടെ സര്‍ട്ടിഫിക്കറ്റ് തദ്ദേശസ്ഥാപനങ്ങള്‍ നൽകൂ.
വയനാട് വാളാടിൽ മരണാനന്തര ചടങ്ങിനുശേഷം അടുത്തദിവസങ്ങളില്‍ നാട്ടില്‍ രണ്ട് വിവാഹചടങ്ങുകള്കൂടി നടക്കുകയും നിരവധിപേര്‍ പങ്കെടുക്കുകയും ചെയ്തതാണ് വ്യാപനം കൂടാന്‍ ഇടയാക്കിയത്.
ഈ ചടങ്ങുകളില്‍ പങ്കെടുത്ത എല്ലാവരോടും ആരോഗ്യവകുപ്പില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ നിർദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.