തിരുവനന്തപുരം: ശബരിമല യുവതി പ്രവേശന വിഷയം തെരഞ്ഞെടുപ്പിൽ സജീവമാക്കാനൊരുങ്ങി ബി.ജെ.പി.ശബരിമല വിഷയത്തിന് തെരഞ്ഞെടുപ്പ് പ്രചരണത്തിൽ ഊന്നൽ നൽകാൻ ബന്ധപ്പെട്ട കമ്മിറ്റികൾക്ക് നിർദേശം നൽകി. തെരഞ്ഞെടുപ്പ് കമീഷെൻറ നിലപാടിനെ ഭയക്കേണ്ടെന്നും നിർദേശമുണ്ട്.
പത്തനംതിട്ട തിരുവനന്തപുരം മണ്ഡലങ്ങളിൽ ശബരിമല വിഷയം സജീവമായി ഉന്നയിക്കാനും തീരുമാനമായി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ അവലോകനത്തിൽ തൃശൂർ, പത്തനംതിട്ട, തിരുവനന്തപുരം മണ്ഡലങ്ങളിലെ സ്ഥാനാർഥികൾക്ക് വലിയ സ്വീകാര്യത ലഭിക്കുന്നുണ്ടെന്ന് വിലയിരുത്തലുണ്ടായിരുന്നു. ഇതിെൻറ പ്രധാന കാരണം ഈ സ്ഥാനാർഥികൾ ശബരിമല വിഷയത്തിലെടുത്ത നിലപാടുകൾക്ക് ലഭിച്ച അംഗീകാരമാണെന്നാണ് പാർട്ടിയുടെ കണ്ടെത്തൽ.
അതിനാൽ തന്നെ തെരഞ്ഞെടുപ്പ് കമീഷനെ മറികടന്ന് ശബരിമല വിഷയം തെരഞ്ഞെടുപ്പ് പ്രചരണത്തിൽ സജീവമാക്കിയാൽ നേട്ടമുണ്ടാക്കാൻ സാധിക്കുമെന്നാണ് ബി.ജെ.പി കരുതുന്നത്. ശരണം വിളിച്ച് തന്നെ പ്രചരണ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാമെന്ന നിർദേശവും പ്രചരണ കമ്മിറ്റികൾക്ക് നൽകിയിട്ടുണ്ട്.
ശബരിമല വിഷയം ഉയർത്തിക്കാട്ടിക്കൊണ്ടുതന്നെ പരമാവധി വോട്ടുകൾ സമാഹരിക്കുക എന്ന ലക്ഷ്യത്തിലേക്കാണ് ബി.ജെ.പി നീങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.