തിരുവനന്തപുരം: കോവിഡിനിടെയും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ് ധതിയിൽ (എം.എൻ.ആർ.ഇ.ജി.എസ്) 802 ലക്ഷം തൊഴിൽ ദിനങ്ങൾ പൂർത്തീകരിച്ച് കേരളം. അടച്ചുപൂട ്ടൽ പശ്ചാത്തലത്തിലും 667.55 കോടി തൊഴിൽ വേതനമായി കേന്ദ്രം അനുവദിച്ചു. ഇതോടെ ദിവസങ്ങ ൾക്കകം എം.എൻ.ആർ.ഇ.ജി.എസ് തൊഴിലാളികൾക്ക് ബാങ്ക് അക്കൗണ്ടുകളിൽ വേതനം എത്തും.
കേന്ദ്രം അനുവദിച്ചത് 700 ലക്ഷം തൊഴിൽ ദിനങ്ങളായിരുന്നു. എന്നാൽ, മുൻ വർഷങ്ങളെപ്പോലെ മറികടന്നു. കോവിഡ് പശ്ചാത്തലത്തിൽ മിക്ക സംസ്ഥാനങ്ങളുടെയും തൊഴിൽ ദിനം കുറഞ്ഞിരുന്നു. എന്നാൽ, കഴിഞ്ഞ ഏപ്രിൽ ഒന്ന് മുതൽ തൊഴിലുകൾ ആസൂത്രണം ചെയ്തും കഴിയുന്നത്ര കുടുംബങ്ങൾക്ക് 100 ദിന തൊഴിൽ കൊടുത്തും സംസ്ഥാനത്തിന് മികവ് പ്രകടമാക്കാനായി.
ഇൗ വർഷം 830 ലക്ഷം തൊഴിൽ ദിനമായിരുന്നു ലക്ഷ്യം. മാർച്ച് 24ന് അടച്ചുപൂട്ടൽ വന്നതോടെ 30 ലക്ഷം തൊഴിൽ ദിനം നഷ്ടമായി. അപ്പോഴും രണ്ടര ലക്ഷം പേർ 100 തൊഴിൽ ദിനം പൂർത്തീകരിച്ചു. ശരാശരി തൊഴിൽ ദിനങ്ങളിലും സംസ്ഥാനം ദേശീയ ശരാശരിയേക്കാൾ മുകളിലാണ്. ദേശീയ ശരാശരി 45 ശതമാനമെങ്കിൽ കേരളത്തിൽ 56 ആണ്.
ധനവകുപ്പ് നടപടി പൂർത്തിയാക്കിയാൽ വേതനം ബാങ്കുകൾ വഴി നൽകാനാകുമെന്ന പ്രതീക്ഷയിലാണ് എം.എൻ.ആർ.ഇ.ജി.എസ് സംസ്ഥാന മിഷൻ. തൊഴിൽ സാധന സാമഗ്രികൾ വാങ്ങാനും ഭരണ ചെലവിനുമായി 396.89 കോടി കൂടി അനുവദിച്ചിട്ടുണ്ട്. ഇത് കൈമാറി കിട്ടണം.
അടച്ചുപൂട്ടൽ നിയന്ത്രണത്തിലെ ഇളവ് അനുസരിച്ച് തെരഞ്ഞെടുത്ത മേഖലകളിൽ തൊഴിലിൽ ഏർപ്പെടാൻ അനുവാദത്തിന് സംസ്ഥാന മിഷൻ സർക്കാറിനെ സമീപിച്ചു. കോവിഡ് ഏറെ ബാധിച്ചവയെ ഒഴിവാക്കി ജില്ല കലക്ടർ പഞ്ചായത്തുകൾ തെരഞ്ഞെടുത്ത് നൽകണമെന്നാണ് നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.