കാഠ്മണ്ഡു: നേപ്പാളിൽ വിനോദയാത്രക്കെത്തിയ മലയാളിസംഘത്തിലെ രണ്ട് ദമ്പതികളും ന ാല് കുട്ടികളുമടക്കം എട്ടുപേരെ റിസോർട്ട് മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. കോഴി ക്കോട് കുന്ദമംഗലം പുനത്തിൽ മാധവൻ നായരുടെ മകൻ രഞ്ജിത്ത് കുമാർ (37), ഭാര്യ ഇന്ദു ലക്ഷ് മി (32), മകൻ വൈഷ്ണവ് (രണ്ട്), തിരുവനന്തപുരം ചെമ്പഴന്തി ചേങ്കോട്ടുകോണം അയ്യൻകോയിക്കൽ രോ ഹിണി ഭവനിൽ കൃഷ്ണൻ നായരുടെയും പ്രസന്നയുടെയും മകൻ പ്രവീൺ കൃഷ്ണൻ (39), ഭാര്യ ശരണ്യ (34), മക് കളായ ശ്രീഭദ്ര (9), ആർച്ച (6), അഭിനവ് (നാല്) എന്നിവരാണ് മരിച്ചത്.
പ്രമുഖ ടൂറിസ്റ്റ് കേന ്ദ്രമായ പൊഖാറയിലേക്ക് വന്ന 15 അംഗ മലയാളിസംഘം താമസിച്ചിരുന്ന മകവൻപുർ ജില്ലയിലെ ഡാമനിലുള്ള എവറസ്റ്റ് പനോരമ റിസോർട്ടിൽ തിങ്കളാഴ്ച രാത്രിയാണ് ദുരന്തമുണ്ടായത്. ഡിസംബർ-ജനുവരി കാലത്ത് വീശാറുള്ള ശക്തമായ ശീതക്കാറ്റിൽനിന്ന് രക്ഷനേടാൻ ഉപയോഗിച്ച ഹീറ്ററിൽ നിന്ന് ചോർന്ന കാർബൺ മോണോക്സൈഡ് വാതകം ശ്വസിച്ചതാണ് മരണത്തിന് കാരണമായി കരുതുന്നത്.
രാവിലെ മുറിയിൽ അബോധാവസ്ഥയിൽ കണ്ടതിനെ തുടർന്ന് എട്ടുപേരെയും വ്യോമമാർഗം കാഠ്മണ്ഡുവിലെ ‘ഹാംസ്’ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. ഇന്ത്യൻ എംബസിയിൽ നിന്നുള്ള ഡോക്ടറും സ്ഥലത്തെത്തിയിരുന്നു. തലസ്ഥാനമായ കാഠ്മണ്ഡുവിന് തെക്ക് 70 കിലോമീറ്റർ അകലെയുള്ള പ്രദേശമായ ഡാമനിലെ റിസോർട്ടിൽ നാലു മുറികളാണ് സംഘം ബുക്ക് ചെയ്തിരുന്നത്. എട്ടുപേർ ഒരു മുറിയിൽ ഉറങ്ങി. ബാക്കിയുള്ളവർ മറ്റ് മുറികളിലാണ് കിടന്നതെന്ന് റിസോർട്ട് മാനേജർ പറഞ്ഞു.
ദുരന്തമുണ്ടായ മുറിയുടെ ജനലുകളും വാതിലുകളും അകത്തു നിന്ന് കുറ്റിയിട്ടിരുന്നതായും മാനേജർ പറഞ്ഞു. സംഘത്തിലെ മറ്റുള്ളവരോടൊപ്പം അടുത്ത മുറിയിൽ കിടന്നുറങ്ങിയ രഞ്ജിത്തിെൻറ മുതിർന്ന മകൻ മാധവ് (ഏഴ്) രക്ഷപ്പെട്ടവരിൽപെടുന്നു. കോഴിക്കോട് സിൽവർ ഹിൽസ് സ്കൂളിൽ രണ്ടാം ക്ലാസ് വിദ്യാർഥിയാണ് മാധവ്. പ്രഭാവതിയാണ് രഞ്ജിത്തിെൻറ മാതാവ്. സഹോദരങ്ങൾ: സിന്ധു, സജിത്.
എട്ടു പേരെയും വിമാന മാർഗം കാഠ്മണ്ഡുവിലെ ദുംബരാഹിയിലെ എച്ച്.എ.എം.എസ് ആശുപത്രിയിൽ അടിയന്തര വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റുമോർട്ടത്തിന് ശേഷം കാഠ്മണ്ഡുവിൽ നിന്ന് ഹെലികോപ്റ്റർ മാർഗം ഡൽഹിയിൽ എത്തിക്കുന്ന മൃതദേഹങ്ങൾ വിമാനമാർഗം നാട്ടിലെത്തിക്കാനാണ് ഉദ്യോഗസ്ഥരുടെ ശ്രമം.
മൃതദേഹങ്ങൾ ഉടൻ നാട്ടിലെത്തിക്കാൻ ഇടപെടലുമായി സർക്കാറും പൊലീസും
തിരുവനന്തപുരം: നേപ്പാളിൽ മരിച്ച മലയാളികളായ എട്ട് വിനോദസഞ്ചാരികളുടെ മൃതദേഹങ്ങൾ നടപടികൾ പൂർത്തിയാക്കി എത്രയും വേഗം നാട്ടിലെത്തിക്കുന്നതിന് സംസ്ഥാന സർക്കാറിെൻറയും കേരള പൊലീസിെൻറയും ശക്തമായ ഇടപെടൽ. അപകട വിവരം അറിഞ്ഞയുടൻ അടിയന്തരനടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വിദേശകാര്യമന്ത്രി ജയശങ്കറിന് കത്തയച്ചു. സംസ്ഥാന ഡി.ജി.പി ലോക്നാഥ് ബെഹ്റ നേപ്പാൾ പൊലീസുമായി ബന്ധപ്പെട്ടു. സംസ്ഥാന ടൂറിസംമന്ത്രി കടകംപള്ളി സുരേന്ദ്രൻ വിദേശകാര്യ സഹമന്ത്രി വി. മുരളീധരനുമായും ടെലിഫോണിൽ സംസാരിച്ചു.
മൃതദേഹങ്ങൾ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാനുള്ള നടപടികളാണ് സംസ്ഥാന സർക്കാർ കൈക്കൊണ്ടത്. മുഖ്യമന്ത്രി പിണറായി വിജയെൻറ നിർദേശപ്രകാരം നോർക്ക അധികൃതർ നേപ്പാളിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടു. പോസ്റ്റ്മോർട്ടം നടപടികൾക്കുശേഷം വ്യാഴാഴ്ചക്കുള്ളിൽ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനാകുമെന്നാണ് സർക്കാർ പ്രതീക്ഷ.
ദാരുണ സംഭവത്തിൽ മുഖ്യമന്ത്രി അഗാധദുഃഖം രേഖപ്പെടുത്തി. ആവശ്യമായ ഇടപെടലുകള് നടത്തിയതായി കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ മന്ത്രി കടകംപള്ളിയെ അറിയിച്ചു. ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടെന്നും നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ അവർ ശ്രമിച്ചുവരുകയാണെന്നും സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.