പത്തനംതിട്ടയിൽ യന്ത്രത്തകരാർ കാരണം രണ്ട് ബൂത്തുകളിൽ വേട്ടെടുപ്പ് ഇതുവരെ ആരംഭിച്ചില്ല. കോട്ടാങ്ങൽ പഞ്ചായത്തിലെ 10, 6 വാർഡുകളിലെ ചുങ്കപ്പാറ സെൻറ് ഹൈസ്കൂൾ, സി.എം.എസ്.എൽ.പി സ്കൂൾ എന്നിവിടങ്ങളിലാണ് വോട്ടിങ് മുടങ്ങിയിരിക്കുന്നത്.
പത്തനംതിട്ടയിൽ യന്ത്രത്തകരാർ കാരണം രണ്ട് ബൂത്തുകളിൽ വേട്ടെടുപ്പ് ഇതുവരെ ആരംഭിച്ചില്ല. കോട്ടാങ്ങൽ പഞ്ചായത്തിലെ 10, 6 വാർഡുകളിലെ ചുങ്കപ്പാറ സെൻറ് ഹൈസ്കൂൾ, സി.എം.എസ്.എൽ.പി സ്കൂൾ എന്നിവിടങ്ങളിലാണ് വോട്ടിങ് മുടങ്ങിയിരിക്കുന്നത്.
തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് മികച്ച വിജയം നേടുമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. ബി.ജെ.പിയും യു.ഡി.എഫും നുണപ്രചാരണങ്ങളുമായാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. അതിനുള്ള തക്കതായ മറുപടി ജനം നൽകുമെന്നും വോട്ട് രേഖപ്പെടുത്തിയ ശേഷം മന്ത്രി പറഞ്ഞു.
ഹരിപ്പാട് മഹാദേവികാട് എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂളിൽ വോട്ട് ചെയ്യാനെത്തിയ കളത്തിപ്പറമ്പിൽ ബാലൻ (62) കുഴഞ്ഞുവീണ് മരിച്ചു. ബൂത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പാണ് സംഭവം.
ചെങ്ങന്നൂരിൽ പുലിയൂർ ഗവ. എച്ച്.എസ്.എസിലെ ബൂത്തിൽ യന്ത്രം തകരാറിലായതോടെ വോട്ടിങ് തുടങ്ങാനായില്ല.
തിരുവനന്തപുരം കല്ലറ പഞ്ചായത്തിൽ മിതൃമ്മല വാർഡിൽ യു.ഡി.എഫ് സ്ഥാനാർഥിയുടെ ബൂത്ത് ഓഫിസ് പൊലീസെത്തി ഒഴിപ്പിച്ചു. പോളിങ് സ്റ്റേഷന് അടുത്തായതിനാലാണ് ഓഫിസ് ഒഴിപ്പിച്ചത്.
തിരുവനന്തപുരം മോഡൽ സ്കൂളിലെ ബൂത്ത് നമ്പർ ആറിലെ വോട്ടുയന്ത്രം കേടായതിനെ തുടർന്ന് വോട്ട് ചെയ്യാൻ കാത്തു നിൽക്കുന്നവർ
അരിവാൾ ചുറ്റിക നക്ഷത്രം പതിച്ച മാസ്ക്കുമായി പ്രിസൈഡിംഗ് ഓഫിസർ ജോലിക്കെത്തിയെന്ന് യു.ഡി.എഫ് പ്രവർത്തകരുടെ പരാതി. കൊല്ലം കൊറ്റങ്കരയിലാണ് സംഭവം. ഇവർക്കെതിരെ തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകിയതായി ഡി.സി.സി പ്രസിഡൻറ് ബിന്ദു കൃഷ്ണ അറിയിച്ചു. തുടർന്ന് ഇവരുടെ മാസ്ക് മാറ്റിച്ചു.
ആലപ്പുഴ നഗരസഭ പാലസ് വാർഡിലെ സി.എം.എസ്.എൽ.പി സ്കൂളിലെ ബൂത്തിൽ ചീഫ് ഏജൻറിനെ പുറത്താക്കി. സ്വതന്ത്ര സ്ഥാനാർത്ഥിയുടെ ചീഫ് ഏജൻറിനെയാണ് പുറത്താക്കിയത്. ബൂത്തിൽ വോട്ട് ക്യാൻവാസിന് ശ്രമിച്ചു എന്ന മറ്റ് രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ പരാതിയെത്തുടർന്ന് പൊലീസ് ഇടപെട്ടാണ് ഇയാളെ പുറത്താക്കിയത്.
മണ്ണഞ്ചേരി 19ാം വാർഡ് ഒന്നാം നമ്പർ ബൂത്ത് കമ്മ്യൂണിറ്റി ഹാളിൽ യന്ത്രത്തകരാർ കാരണം ഇതുവരെ വോട്ടിംഗ് തുടങ്ങാൻ കഴിഞ്ഞിട്ടില്ല.
മന്ത്രി പി. തിലോത്തമൻ വോട്ടു ചെയ്യുന്ന ചേർത്തല സൗത്ത് പഞ്ചായത്തിലെ വി.വി ഗ്രാമം ഒന്നാം നമ്പർ ബൂത്തിൽ യന്ത്രത്തകരാർ കാരണം വോട്ടിങ് താമസിച്ചാണ് ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.