പൊലീസ് മേധാവിയാകാൻ ശ്രമം നടത്തിയില്ലെന്ന് ബെഹ്റ; സെൻകുമാറിന് അതൃപ്തി

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവിയാകാൻ താൻ ശ്രമം നടത്തിയിട്ടില്ലെന്ന് നിയുക്ത ഡി.ജി.പി ലോക്നാഥ് ബെഹ്റ. പൊലീസിനെ അഴിമതിമുക്തമാക്കും. പൊലീസിൽ സി.ബി.ഐ മോഡൽ അന്വേഷണ സംവിധാനവും വനിതാ സൗഹൃദ പൊലീസിങ് സംവിധാനവും കൊണ്ടുവരും. മുതിർന്ന ഉദ്യോഗസ്ഥൻ എന്ന നിലയിൽ ടി.പി സെൻകുമാറിന്‍റെ ഉപദേശങ്ങൾ തേടും. ജിഷ വധക്കേസിൽ നേരിട്ടു മേൽനോട്ടം വഹിക്കുമെന്നും ബെഹ് റ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് നീക്കിയ നടപടിയിൽ ടി.പി സെൻകുമാറിന് അതൃപ്തിയെന്ന് റിപ്പോർട്ട്. പുതിയ തസ്തികയായ കേരള പൊലീസ് ഹൗസിങ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ എം.ഡി സ്ഥാനം അദ്ദേഹം ഉടൻ ഏറ്റെടുത്തേക്കില്ല. സ്ഥലംമാറ്റ ഉത്തരവ് ലഭിച്ച ശേഷം പ്രതികരിക്കാമെന്നാണ് ടി.പി സെൻകുമാർ മാധ്യമങ്ങളോട് പ്രതികരിച്ചത്.

വിരമിക്കലിന് ഒരു വർഷം മാത്രം ബാക്കിയുള്ള ടി.പി. സെന്‍കുമാറിനെ പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് മാറ്റാൻ തിങ്കളാഴ്ചയാണ് സംസ്ഥാന സർക്കാർ തീരുമാനിച്ചത്. ഫയര്‍ഫോഴ്സ് മേധാവി ലോക്നാഥ് ബെഹ്റയാണ് പുതിയ മേധാവി. ബെഹ്റക്ക് അഞ്ചു വർഷത്തെ സർവീസ് ബാക്കിയുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.