മഞ്ചേശ്വരം: മഞ്ചേശ്വരത്ത് വിനോദ സഞ്ചാരത്തിന് പുറപ്പെട്ട കാർ നിയന്ത്രണംവിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഉപ്പള സ്വദേശികളായ രണ്ടു വിദ്യാർഥികൾ മരിച്ചു. ആറു പേരെ ഗുരുതര പരിക്കുകളോടെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ രണ്ടു പേരുടെ നില അതീവ ഗുരുതരമാണ്.
ഉപ്പള ഹീറോ സ്ട്രീറ്റിലെ ഖാദറിന്‍റെ മകനും മംഗലാപുരം കോളജിലെ അവസാനവർഷ ബിരുദ വിദ്യാർഥിയുമായ മുൻസാർ (21), കുഞ്ചത്തൂർ സ്വദേശി മുഹമ്മദിന്‍റെ മകനും ബിരുദ വിദ്യാർഥിയുമായ ഫർഹാൻ (21) എന്നിവരാണ് മരിച്ചത്.
വ്യാഴാഴ്ച്ച പുലർച്ചെ ഒരു മണിയോടെ മഞ്ചേശ്വരം കുഞ്ചത്തൂർ ദേശിയപാതയിലാണ് അപകടമുണ്ടായത്. കൊച്ചിയിലേക്ക് വിനോദയാത്രക്ക് പോകാനായി മംഗലാപുരത്തെ സുഹൃത്തുക്കളെ കൂട്ടി കൊണ്ട് വരുന്നതിനിടയിൽ വിദ്യാർഥികൾ കുഞ്ചത്തൂരിലെത്തിയപ്പോഴായിരുന്നു അപകടം. ഇവർ സഞ്ചരിച്ച ഫോർച്ചുണർ കാർ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു.
മുൻസാർ സംഭവസ്ഥലത്തും ഫർഹാൻ വ്യാഴാഴ്ച്ച രാവിലെ ഏഴു മണിയോടെ മംഗലാപുരം ആശുപത്രിയിൽ വെച്ചുമാണ് മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.