തിരുവനന്തപുരം: മാധ്യമ പ്രവർത്തകർക്ക് നിർഭയമായി കോടതി നടപടികൾ റിേപ്പാർട്ട് െചയ്യാനുള്ള സാഹചര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് വി.എസ് അച്യുതാനന്ദൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചു. കഴിഞ്ഞ പത്ത് ദിവസത്തിലേറെയായി ഹൈേകാടതിയിലുണ്ടായ ചില അനിഷ്ട സംഭവങ്ങളുടെ പേരിൽ ഹൈകോടതിയിലും സംസ്ഥാനത്തെ ഇതര കോടതികളിലും മാധ്യമ പ്രവർത്തകർക്ക് കടന്ന് െചല്ലാനോ വാർത്തകൾ റിപ്പോർട്ട് ചെയ്യാനോ കഴിയുന്നില്ല. ഒരു പറ്റം അഭിഭാഷകരും പൊലീസും ചേർന്ന് സ്വതന്ത്രമായ മാധ്യമപ്രവർത്തനം തടയുകവഴി ജനങ്ങളുടെ അറിയാനുള്ള അവകാശം നിഷേധിക്കുകയാണ്. ഇപ്പോൾ ഹൈകോടതി തന്നെ മീഡിയാ റൂം അടച്ചിട്ട് മാധ്യമ പ്രവർത്തകരെ കോടതി പരിസരത്ത് നിന്ന് ഒഴിവാക്കിയിരിക്കുകയാണ് തുറന്ന കോടതി എന്ന ഭരണഘടനാപരമായ സങ്കൽപത്തിനുതന്നെ വിരുദ്ധമാണ് ഇൗ നടപടിയെന്നും അതുകൊണ്ട് ഇക്കര്യത്തിൽ അടിയന്തര ഇടപെടൽ നടത്തണമെന്നുമാണ് വി.എസ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.