ലാവ് ലിന്‍ കേസ്: രാഷ്ട്രീയമായും നിയമപരമായും നേരിടും: സീതാറാം യെച്ചൂരി

ന്യൂഡല്‍ഹി: ലാവ് ലിന്‍ കേസില്‍ യു.ഡി.എഫ് സർക്കാറിൻെറ പുതിയ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് സി.പി.എം ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരി. സി.ബി.ഐ സ്പെഷ്യല്‍ കോടതി കേസ് തള്ളി രണ്ടു വര്‍ഷവും രണ്ടുമാസവും കഴിഞ്ഞശേഷമാണ് സംസ്ഥാന സര്‍ക്കാര്‍ ഹരജിയുമായി ഹൈകോടതിയെ സമീപിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള ഈ നീക്കം രാഷ്ട്രീയപ്രേരിതമാണ്. ലാവ് ലിന്‍ കേസ് രാഷ്ട്രീയപരമായും നിയമപരമായും നേരിടാൻ പൊളിറ്റ് ബ്യൂറോ നേരത്തേ തീരുമാനിച്ചതാണ്. നിയമപോരാട്ടത്തില്‍ പാർട്ടി വിജയം നേടുകയും ചെയ്തു. ഈ കേസ് വീണ്ടും ഉയര്‍ത്തിക്കൊണ്ടുവരാനുള്ള യു.ഡി.എഫ് സർക്കാറിൻെറ നീക്കത്തെ രാഷ്ട്രീയമായും നിയമപരമായും എതിർക്കുമെന്നും യെച്ചൂരി പറഞ്ഞു.

ലാവ് ലിന്‍ കേസില്‍ സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈകോടതിയില്‍ ഇന്ന് ഉപഹരജി നല്‍കിയിരുന്നു. കേസ് എത്രയും വേഗം തീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് സര്‍ക്കാര്‍ ഹരജി സമര്‍പ്പിച്ചത്.

 


 



 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.